വണ്ടിപ്പെരിയാര്‍: ടാറ്റാ സുമോയില്‍ നാല് കിലോ കഞ്ചാവുമായി വന്ന തമിഴ്നാട് സ്വദേശികള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍.
കമ്പം വടക്ക്പെട്ടി സ്വദേശികളായ ബാലകൃഷ്ണന് (23), ശരവണന് (23), വണ്ടന്മേട് സ്വദേശികളായ സുരേഷ് (21), പ്രഭാകരന് ( ശരത്-20), എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ എക്സൈസ് പിടികൂടിയത്. കുമളി ഒന്നാം മൈലിന് സമീപം ഇന്നലെ വൈകുന്നേരം വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. എക്സൈസ് കമ്മീഷണര്‍ സ്പെഷ്യല്‍ സ്ക്വാഡിലേയും, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിലേയും ഉദ്യോഗസ്ഥര്‍ നല്കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേസ് പിടികൂടിയത്.
കൊച്ചി മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ സിയാദ് മുഹമ്മദ്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ, നെല്‍സണ്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. കുമളിയില്‍ വച്ച് എറണാകുളം സ്വദേശികള്‍ക്ക് വില്‍പ്പന നടത്തുവാനായി കൊണ്ട് വന്നതാണ് കഞ്ചാവെന്ന് പ്രതികള്‍ മൊഴി നല്കി.
കേസിലുള്‍പ്പെട്ട മറ്റ് പ്രതികള്‍ക്ക് വേണ്ടിയുളള അന്വേഷണം ആരംഭിച്ചതായി മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍ എക്സൈസ് റെയിഞ്ചാഫീസില് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ഷാജി എസ്., പ്രിവന്റീവ് ഓഫീസര്‍മാരായ സേവ്യര്‍ പി. ഡി., കൃഷ്ണകുമാര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജോബി തോമസ്, അരവിന്ദ് വിഷ്ണു, സ്റ്റെല്ലി ഉമ്മന്‍, എക്സൈസ് കമ്മീഷണര്‍ സ്പെഷ്യല്‍ സ്ക്വാഡിലെ സിവില്‍ ഓഫീസര്‍ രാജ്കുമാര്, ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സ്ക്വാഡിലെ സിവില്‍ എക്സൈസ് ഓഫീസര്‍ അനീഷ് എന്നിവര്‍ ചേര്‍ന്നാണ് കേസ് കണ്ടെടുത്തത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ന്യൂ ഇയര്‍ കച്ചവടം ലക്ഷ്യമാക്കി കടത്തികൊണ്ട് വന്നതാണ് കഞ്ചാവ് എന്നാണ് വിവരം. വരും ദിവസങ്ങളിലും ചെക്ക് പോസ്റ്റുകളിലടക്കം കര്‍ശന പരിശോധന തുടരുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: