തിരുവനന്തപുരം: കേരള ചരിത്രത്തില്‍ ആദ്യമായി റേഷന്‍ മുടങ്ങുന്നതിന് പിണറായി വിജയന്റെ ഭരണം കാരണമായതായി രാജഗോപാല്‍ പറഞ്ഞു. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഏഴ് മാസങ്ങള്‍ക്കുള്ളില്‍ 90 ദളിത് പീഡനക്കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ ഇതില്‍ അധികമാണ്.
25 ലക്ഷം തൊഴിലവസരം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ യുവാക്കള്‍ തൊഴിലിനായി അലയുകയാണ്. കേരള സമൂഹം ഭക്ഷണത്തിനും തൊഴിലിനും സുരക്ഷക്കും വേണ്ടി തെരുവില്‍ അലയുമ്പോള്‍ മുഖ്യമന്ത്രിയും ഇടത് നേതാക്കളും കേന്ദ്രത്തിനെതിരെ കുപ്രചരണം നടത്തുകയാണ്.
സംസ്ഥാനം രൂക്ഷമായ വരള്‍ച്ചയെ അഭിമുഖീകരിക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടും സര്‍ക്കാര്‍ അതിന് വേണ്ട നടപടികള്‍ ഒന്നും സ്വീകരിക്കുന്നില്ല. പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി, ദേശീയ തൊഴിലുറപ്പ് പദ്ധതി എന്നിവയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് മൂലം കേരളം പിന്തള്ളപ്പെടുകയാണ്. ഇത്തരത്തില്‍ നൂറുകണക്കിന് ജീവല്‍ പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണേണ്ട സര്‍ക്കാര്‍ മനുഷ്യച്ചങ്ങല നടത്തി മലയാളികളെ കളിയാക്കുകയാണ്.
കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ പത്തിലൊന്ന് ഉണ്ടെങ്കില്‍ കേരളത്തിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനാകും. ഇതിന് ശ്രമം നടത്താത്ത സര്‍ക്കാരിന്റെ പൊയ്മുഖം തുറന്നു കാണിക്കാനാണ് ഈ സമരം. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണേണ്ടവര്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. സ്വന്തം വീഴ്ച മറയ്ക്കാന്‍ കേന്ദ്രത്തെ കുറ്റം പറയുന്ന ഇടത് സര്‍ക്കാരിന്റെ കള്ളത്തരം തുറന്നു കാണിക്കാന്‍ സമരം സഹായിക്കുമെന്നും ഒ.രാജഗോപാല്‍ പറഞ്ഞു. ബിജെപി തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ.്സുരേഷും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: