തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ ഗൂഢാലോചന, മലപ്പുറം സത്യസരണിയുടെ തീവ്രവാദ ബന്ധം എന്നിവയില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന് നിവേദനം നല്കി. ടി.പി വധക്കേസില്‍ സംസ്ഥാനത്തെ ഉന്നത സിപിഎം നേതാക്കള്‍ക്ക് ബന്ധമുണ്ട്.
ഇത് വെളിച്ചത്തു വരാന്‍ നിക്ഷ്പക്ഷമായ സിബിഐ അന്വേഷണം അത്യാവശ്യമാണെന്ന് കുമ്മനം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
ടി.പി വധക്കേസ് ഗൂഢാലോചനയെപ്പറ്റി സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രിസിപ്പല്‍ സെക്രട്ടറി നേരത്തെ നല്കിയ അപേക്ഷ പരിഗണിക്കണം എന്നും കുമ്മനം ആവശ്യപ്പെട്ടു. നിരോധിക്കപ്പെട്ട സിമിയുടെ പുതിയ രൂപമായ പോപ്പുലര്‍ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മലപ്പുറത്തെ സത്യസരണി ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട 500 ഓളം ആള്‍ക്കാരെ മതം മാറ്റിയിട്ടുണ്ട്. ഇവരില്‍ പലരും സിറിയയില്‍ എത്തി ഐഎസില്‍ ചേര്‍ന്നതായാണ് വിവരം. ഇതേപ്പറ്റി സമഗ്ര അന്വേഷണം വേണമെന്ന് കുമ്മനം ആവശ്യപ്പെട്ടു.
സത്യസരണിയിലെ രാജ്യദ്രോഹ പ്രവര്‍ത്തനം കണ്ടെത്താന്‍ എന്‍ഐഎക്ക് നിര്‍ദേശം നല്‍കണമെന്നും കുമ്മനം നിവേദനത്തില്‍ കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാനസെക്രട്ടറി സി. ശിവന്‍കുട്ടി, സംസ്ഥാന വക്താവ് ജെ.ആര്. പദ്മകുമാര്‍, ജില്ലാ അധ്യക്ഷന്‍ അഡ്വ എസ്. സുരേഷ് എന്നിവരും കുമ്മനത്തിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: