തായ്വാന്റെ തെക്കന്‍ ഭാഗം കടന്ന് ചൈനയുടെ വിമാനവാഹിനി ലിയോനിങ് ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹം തെക്കന്‍ ചൈനാ കടലില്‍ പ്രവേശിച്ചതോടെ സംഘര്‍ഷം ശക്തിപ്പെടുകയാണ്. തായ് വാന്റെ പ്രട്ടാസ് ദ്വീപിന് സമീപത്താണ് ചൈനീസ് യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത്. തായ് വാന്‍ പ്രസിഡന്റ് ടിസായ് ഇങ് വെന്നുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതിനുള്ള മറുപടിയാണ് ചൈന നല്‍കിയത്.
ലോകത്തിലെ കടല്‍മാര്‍ഗ്ഗമുള്ള ചരക്കു ഗതാഗതത്തിന്റെ സിംഹഭാഗവും നടക്കുന്ന തെക്കന്‍ ചൈനാ കടലിലെ അധികാരത്തര്‍ക്കം മേഖലയെ ആകെ സംഘര്‍ഷാവസ്ഥയിലേക്ക് നയിച്ചിരിക്കുകയാണ്. വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, തായ്വാന്, ചൈന എന്നീ രാജ്യങ്ങളുടെ സമുദ്രാതിര്‍ത്തി മേഖലയെ ആകെ ചൈനീസ് അധികാരത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് മേഖലയെ സംഘര്ഷാവസ്ഥയിലെത്തിച്ചത്. അന്താരാഷ്ട്ര വ്യാപാര മാര്‍ഗ്ഗത്തെ ഒരു രാജ്യത്തിന്റെ അധികാരമേഖലയാക്കി മാറ്റുന്നതിനെ അമേരിക്ക അടക്കമുള്ള ലോകരാജ്യങ്ങളും ചോദ്യം ചെയ്യുന്നു. ഫിലിപ്പിന്‍സും ചൈനയും തമ്മിലുള്ള തര്‍ക്കത്തില്‍ അന്താരാഷ്ട്ര കോടതി ചൈനയ്ക്കെതിരെ 2016 ജൂലൈയില്‍ വിധി പറഞ്ഞതും സംഘര്‍ഷം വര്‍ദ്ധിക്കാന്‍ കാരണമായി. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന, പരിഹാരം അസാധ്യമായ പ്രശ്നമായി തെക്കന്‍ ചൈനാ കടല്‍ തര്‍ക്കം തുടരുകയാണ്.
കഴിഞ്ഞദിവസം തായ്വാന്റെ തെക്കന്‍ ഭാഗം കടന്ന് ചൈനയുടെ വിമാനവാഹിനി ലിയോനിങ് ഉള്‍പ്പെടെയുള്ള കപ്പല്‍ വ്യൂഹം തെക്കന്‍ ചൈനാ കടലില്‍ പ്രവേശിച്ചതോടെ സംഘര്‍ഷം ശക്തിപ്പെടുകയാണ്. തായ് വാന്റെ പ്രട്ടാസ് ദ്വീപിന് സമീപത്താണ് ചൈനീസ് യുദ്ധക്കപ്പലുകള്‍ നങ്കൂരമിട്ടിരിക്കുന്നത്. തായ് വാന്‍ പ്രസിഡന്റ് ടിസായ് ഇങ് വെന്നുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയിനുള്ള മറുപടിയാണ് ചൈന നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: