കൊച്ചി: ഇന്‍ഡോറില്‍ നടന്ന എബിവിപി 62-ാം ദേശീയ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി ഒ. നിധീഷിനെ അഖിലേന്ത്യാ സെക്രട്ടറിയായി പ്രഖ്യാപിച്ചു.
കണ്ണൂര്‍, ഇരിട്ടി സ്വദേശിയാണ്. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍നിന്ന് ബിരുദം. 2004 മുതല്‍ എബിവിപിയുടെ പൂര്‍ണസമയ പ്രവര്ത്തകന്. നഗര്‍ സംഘടനാ സെക്രട്ടറി, ജില്ലാ സംഘടനാ സെക്രട്ടറി, വിഭാഗ് സംഘടനാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന സഹസംഘടനാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
സംസ്ഥാന സംഘടനാ സെക്രട്ടറിയായിരിക്കുമ്പോള്‍ 2013 ല്‍ വിദ്യാഭ്യാസമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ നേരിട്ടിറങ്ങി. അതേവര്‍ഷംതന്നെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സഹപ്രവര്‍ത്തകര്‍ക്ക് ക്രൂരമായ മര്‍ദ്ദനമേറ്റപ്പോള്‍ സമരമുഖത്തേക്ക് നേരിട്ടിറങ്ങിച്ചെന്നു.
പൂര്‍ണസമയ പ്രവര്‍ത്തകനായുള്ള 12 വര്‍ഷത്തിനിടെ, നിരവധി സമരങ്ങളില്‍ പങ്കെടുക്കുകയും നയിക്കുകയും ചെയ്തിട്ടുണ്ട്. 2010 ലെ എസ്സി/എസ്ടി വിദ്യാര്‍ത്ഥികളുടെ സ്റ്റൈപ്പന്റുമായി ബന്ധപ്പെട്ട സമരം, 2008 ലെ സെക്രട്ടേറിയറ്റ് മാര്‍ച്ച് തുടങ്ങിയ സമരങ്ങളില്‍ ക്രൂരമായ ലാത്തിച്ചാര്‍ജ് നേരിടുകയും ജയില്‍വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
പിന്നാക്കവിഭാഗങ്ങള്ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ശ്രദ്ധ നല്കി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ്, നാട്ടകം പോളിടെക്നിക്ക് തുടങ്ങിയ സ്ഥലങ്ങളിലെ ദളിത് പീഡനങ്ങള്‍ക്കെതിരെ നടത്തിയ സമരങ്ങള്‍ രാജ്യമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: