കാനഡയില്‍ 3800 വര്‍ഷം പഴക്കമുണ്ടെന്നു കരുതുന്ന ഉരുളക്കിഴങ്ങു തോട്ടം കണ്ടെത്തി. സൈമണ്‍ ഫ്രൈസര്‍ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന് ടാന്‍ജ ഹോഫ്മാന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘമാണ് വെള്ളത്തിനടിയില്‍ നിന്ന് തോട്ടം കണ്ടെത്തിയത്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയന്‍ പ്രദേശത്തുനിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. നൂറ്റാണ്ടുകളായി വെള്ളം കെട്ടിനില്ക്കുകയായിരുന്നതുകൊണ്ടാണു തോട്ടത്തിലെ ഉരുളക്കിഴങ്ങു ചെടികള്‍ നശിക്കാതെ നിന്നതെന്നാണു ശാസ്ത്രജ്ഞരുടെ നിഗമനം.
മണ്ണില്‍ കുഴിക്കുന്നതിനും മറ്റുമായി ഉപയോഗിച്ചിരുന്ന തടിയില്‍ നിര്‍മിച്ച നൂറുകണക്കിന് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. കാര്‍ബണ്‍ ഡേറ്റിംഗ് പ്രക്രിയയിലൂടെയാണ് സ്ഥലത്തിന്റെ കാലപ്പഴക്കം ഗവേഷകര്‍ നിര്‍ണയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: