തിരുവനന്തപുരം: ഭൂമാഫിയയുടെ കിമ്പളം കിട്ടാത്തവരുടെ ചങ്ങലയാണ് സിപിഎം നടത്തുന്നതെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ അദ്ധ്യക്ഷ സി.കെ.ജാനു.
കള്ളപ്പണക്കാര്‍ക്ക് മാത്രമാണ് രാജ്യത്ത് നോട്ട് ക്ഷാമമുള്ളതായി പരാതിയുള്ളത്. കൈപിടിച്ച് ചങ്ങല തീര്‍ക്കുന്നവര്‍ ശേഷം അപ്പുറത്തുകൂടി കോഴവാങ്ങുന്നു. ബിനാമിപ്പണി എടുക്കുന്നവരായിരുന്നു നമ്മുടെ ഒട്ടുമിക്ക പ്രധാനമന്ത്രിമാരും.
എന്നാല്‍ നട്ടെല്ലുള്ള പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് തെളിഞ്ഞതായും ജാനു പറഞ്ഞു.
കുമ്മനത്തിന്റെ ഉപവാസ സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു സി.കെ. ജാനു.
മാതൃകാ കേരളമെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മനുഷ്യജീവിതം ആര്‍ക്കും മാതൃകയാക്കാന്‍ കഴിയില്ല. സംസ്ഥാനസര്‍ക്കാര്‍ അനധികൃതമായി ഭൂമി കൈവശം വച്ചിരിക്കുകയാണ്. ഒന്നരലക്ഷം ആദിവാസികളില്‍ ആരും തന്നെ നോട്ടിന് ക്യൂ നിന്നിട്ടില്ല.
കാരണം അവരുടെ കൈവശം പണമില്ല. മൗലിക അവകാശങ്ങള്‍ നിഷേധിക്കുകയാണ് പിണറായി വിജയന് സര്‍ക്കാര്‍. പാവങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രാഷ്ട്രീയത്തിന്റെ കാലം കഴിഞ്ഞെന്ന് മനസ്സിലാക്കാനാകാത്തതാണ് ഇടതുപക്ഷത്തിന്റെ പരാജയം.
മറ്റുള്ളവര്‍ വിളിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കാനേ ഇന്ന് ഇടതുപക്ഷത്തിന് സാധിക്കുന്നുള്ളൂ. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നല്‍കണമെന്നും ജാനു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: