കൊട്ടാരക്കര: പാവപ്പെട്ടവന്റെ റേഷനരി നല്‍കാതെ കഞ്ഞികുടി മുട്ടിച്ച പിണറായി സര്‍ക്കാര്‍ മോദിക്കെതിരെ ചങ്ങല പിടിക്കുന്നതിനെ കേരള ജനത പുച്ഛത്തോടെയാണ് കാണുന്നതെന്ന് മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.നിവേദിത. ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കിയാല്‍ പ്രയോജനം സാധാരണക്കാരനാണ്. അത് നടപ്പിലാക്കാന്‍ ശ്രമിക്കാതെ എന്തിനേയും വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്.
പാവപ്പെട്ടവന് റേഷന്‍ നിഷേധിക്കുന്ന പിണറായി സര്‍ക്കാരിന്റെ നിലപാടിനെതിരെ മഹിളാമോര്‍ച്ച കൊട്ടാരക്കര സിവില്‍സപ്ലൈസ് ഡിപ്പോയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കയ്യിട്ടു വാരാന്‍ കഴിയില്ലെന്ന് മനസിലാക്കിയും ബിനാമിപണം സംരക്ഷിക്കാനും വേണ്ടിയാണ് മനുഷ്യചങ്ങലയും ഹര്‍ത്താലും സമരങ്ങളും നടത്തുന്നത്. ചങ്ങല പിടിക്കേണ്ടത് എല്‍ഡിഎഫ് അധികാരത്തിലേറിയതിനുശേഷം റേഷന്‍ കിട്ടാത്തതിനും സ്ത്രീപീഡനങ്ങളും പട്ടികജാതി പീഡനങ്ങളും വര്ദ്ധിച്ചുവരുന്നതിനുമെതിരെയാണ്.
വീട്ടമ്മമാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്ന റേഷന്വിഷയത്തില് എന്തുകൊണ്ട് ഭരണപ്രതിപക്ഷ മഹിളാസംഘടനകള്‍ പ്രതികരിക്കാന്‍ പോലും മടിക്കുന്നതെന്ന് വ്യക്തമാക്കണം. സ്തീകളെ ബാധിക്കുന്ന വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രതിപക്ഷറോളില് മഹിളാമോര്‍ച്ച ശക്തമായി രംഗത്തിറങ്ങുമെന്നും അവര്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാവപ്പെവന് വേണ്ടി നടപ്പാക്കുന്ന പദ്ധതികളെയെല്ലാം സംസ്ഥാനസര്‍ക്കാര്‍ അട്ടിമറിച്ച് ജനത്തെ എതിരാക്കാന്‍ കള്ളപ്രചരണം നടത്തുകയാണ്.
നോട്ട് നിരോധനത്തിന്റെ ഗുണഫലങ്ങള്‍ അടുത്ത ഏതാനും മാസത്തിനുള്ളില്‍ രാജ്യത്ത് അനുഭവപ്പെട്ട് തുടങ്ങും. കള്ളപ്രചരണത്തിലൂടെ കേരളത്തിലെ ജനങ്ങളെ പറ്റിക്കാന്‍ കഴിയില്ലന്ന് എല്‍ഡിഎഫും സിപിഎമ്മും മനസിലാക്കുന്നത് നന്നായിരിക്കുമെന്നും അവര്‍ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സ്മിതാ ഷാജി അധ്യക്ഷയായിരുന്നു.
ബിജെപി സംസ്ഥാനവൈസ്പ്രസിഡന്റ് ബി.രാധാമണി, സംസ്ഥാനസമിതിഅംഗം രാജേശ്വരി രാജേന്ദ്രന്, മഹിളാമോര്‍ച്ച ജില്ലാ അധ്യക്ഷ സുമാദേവി, ജനറല്‍സെക്രട്ടറിമാരായ അഞ്ജനസുരേഷ്, അഡ്വ. ബിറ്റി സുധീര്‍, നേതാക്കളായ കാഞ്ചനമാല, പ്രസന്ന അനില്‍, ഷീജ, ചന്ദ്രലേഖ, രാജിരാജു, ഗീതാമണി, വിദ്യ കരുവായം, ഡോ.ശ്രീഗംഗ, അനില, കൗണ്‍സിലര്‍ അമ്പിളി, ബിജെപി മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍, ജില്ലാസെക്രട്ടറി ആയൂര്‍ മുരളി, നേതാക്കളായ മാലയില്‍ അനില്‍, കെ.ആര്.രാധാകൃഷ്ണന്, ശ്രീനിവാസന്,മൈലംകുളം ഹരി എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: