ഇടുക്കി: നികുതി വെട്ടിച്ച് കടത്തിയ 1080 കിലോ കുരുമുളക് കമ്പംമെട്ട് ചെക്ക് പോസ്റ്റില്‍ പിടികൂടി.
മിനി ലോറിയിലാണ് എട്ട് ലക്ഷം രൂപ വിലവരുന്ന കുരുമുളക് കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ ഷൈജുവിനെ വാണിജ്യ നികുതി വിഭാഗം പിടികൂടി .ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
കമ്പംമെട്ട് വാണിജ്യനികുതി ചെക്ക്പോസ്റ്റിലെ ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്. ചേലച്ചുവട് സ്വദേശിയായ ജലജന്‍ ജോണിന്റെ കുരുമുളകാണ് പിടികൂടിയതെന്ന് വാണിജ്യ നികുതി വ്യക്തമായിട്ടുണ്ട്.
ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയൊടുക്കിയതിന് ശേഷമാണ് കുരുമുളകും വാഹനവും പിട്ടുകൊടുത്തത്. കമ്പംമെട്ട് ചെക്ക് പോസ്റ്റുവഴി വ്യാപകമായി തമിഴ്നാട്ടിലേക്ക് കുരുമുളക് കള്ളക്കടത്ത് നടക്കുന്നുണ്ട്. വാണിജ്യനികുതി വകുപ്പിന്റെ ചെക്ക് പോസ്റ്റ് മറികടന്നാണ് കള്ളക്കടത്ത് നടക്കുന്നത്.
നോട്ട് നിരോധനത്തെത്തുടര്‍ന്ന് കള്ളപ്പണക്കാര്‍ മോഹ വിലനല്‍കി വാങ്ങിക്കൂട്ടിയ കുരുമുളകാണ് നികുതി വെട്ടിച്ച് തമിഴ്നാട്ടിലേയ്ക്ക് കടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: