ന്യൂദല്‍ഹി: മസൂദ് അസറിനെ രാജ്യാന്തര ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഐക്യരാഷ്ട്രസഭയില്‍ വീണ്ടും ചൈന എതിര്‍ത്തു. ചൈനയുടെ നിലപാടില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. ചൈന കാര്യങ്ങള്‍ കുറച്ച് കൂടി മനസിലാക്കുമെന്ന പ്രതീക്ഷയും ഇന്ത്യ പങ്കുവച്ചു.
ഭീകരതയ്ക്ക് ഇരയായിട്ടും എങ്ങനെയാണ് ചൈനയ്ക്ക് ഈ നിര്‍ദേശത്തെ എതിര്‍ക്കാന്‍ കഴിയുന്നതെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ചോദിച്ചു. ഭീകരതയ്ക്കെതിരെയുളള പോരാട്ടത്തില്‍ ചൈനയുടെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നീതി കിട്ടാനായി മറ്റ് മാര്‍ഗങ്ങള്‍ തേടും.
ആണവവിതരണ സംഘത്തില്‍ അംഗമാകാനും മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നതും അടക്കമുളള ഇന്ത്യയുടെ നിര്‍ദേശങ്ങളില്‍ തങ്ങളുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് കഴിഞ്ഞാഴ്ച ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ഗെങ് ഷുവാങ് വ്യക്തമാക്കിയിരുന്നു. അസറിന് മേല്‍ നിരോധനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ ഒക്ടോബറിലും ചൈന തടഞ്ഞിരുന്നു. 2001ല്‍ തന്നെ ജെയ്ഷെ മുഹമ്മദിനെ ഭീകരസംഘടനയായി യുഎന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: