ദ ഗേള്‍സ്/എമ്മ ക്ലീന്‍
അമേരിക്കന്‍ എഴുത്തുകാരിയുടെ ആദ്യ നോവല്‍ ഒരു തരംഗമാണ്. ഒരു തീവ്രമതവിശ്വാസ കുടുംബത്തിന്റെ കഥ, ഇന്നില്‍ നിന്ന് അറുപതുകൡലെ വടക്കന്‍ കാലിഫോര്ണിയയിലേക്കു പോകുന്നു.
എവിക്ടഡ്/മാത്യു ഡെസ്മണ്ട്
അമേരിക്കന്‍ നഗരങ്ങൡ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ കഥ. അമേരിക്കയിലെ ദാരിദ്ര്യത്തിന്റെ കഥ.
ദ അണ്ടര്‍ഗ്രൗണ്ട് റയില്‍ റോഡ്/കോള്‍സണ്‍ വൈറ്റ്ഹെഡ്
കോറ, സീസര്‍ എന്നീ അടിമകള്‍ ജോര്‍ജിയയിലെ തോട്ടങ്ങളില്‍ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാന്‍ നടത്തുന്ന ശ്രമമാണ്, ഈ നോവല്‍.
സ്വിംഗ് ടൈം/സാഡീ സ്മിത്ത്
ലണ്ടനിലെ ടാപ് ഡാന്‍സ്ക്ലാസില്‍ കണ്ടുമുട്ടുന്ന ഒരു നീഗ്രോ യുവതിയുടെയും ഒരു ബ്രിട്ടീഷ് യുവതിയുടെയും കഥ പറയുന്ന നോവല്‍. 1936 ലെ ജോര്‍ജ് സ്റ്റീവന്‍സ് സിനിമയുടെ ശീര്‍ഷകമാണ്, നോവലിന്.
ദ നോയിസ് ഓഫ് ടൈം/ജൂലിയന്‍ ബാണ്‍സ്
പ്രസിദ്ധ ഇംഗ്ലീഷ് നോവലിസ്റ്റ് ഈ പുസ്തകത്തില്‍ പറയുന്നത്, ദിമിത്രി ഷോസ്തകോവിച്ച്എന്ന സോവിയറ്റ് സംഗീതജ്ഞന്റെ കഥയാണ്.
ദ ജീന്‍/സിദ്ധാര്‍ത്ഥ് മുക്കര്‍ജി
ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ ജീവിക്കുന്ന കാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ മുന്‍പ് കാന്‍സറിന്റെ ചരിത്രം, ‘ ദ എംപറര്‍ ഓഫ് മാലഡീസി’ല്‍ പറഞ്ഞ് കൈയടി വാങ്ങിയതാണ്.
ദ അസോസിയേഷന് ഓഫ് സ്മോള്‍ ബോംബ്സ്/കരണ്‍ മഹാജന്
ഇന്ത്യക്കാരനായ അമേരിക്കന്‍ നോവലിസ്റ്റിന്റെ രണ്ടാം നോവല്‍. ദല്‍ഹി സ്കൂള്‍ സഹോദരന്മാരായ തുഷാര്‍, നകുല്‍ ഖുറാനമാരുടെ കഥ. ദല്‍ഹി ചന്തയിലെ ബോംബ് സ്ഫോടനത്തില്‍ ഇരുവരും മരിക്കുന്നു. സുഹൃത്ത് മന്‍സൂര്‍ അഹമ്മദ് രക്ഷപ്പെടുന്നു. ഭീകരവാദത്തിലേക്കു കണ്ണുതുറക്കുന്ന പുസ്തകം.
ലാബ് ഗേള്‍/ഹോപ് ജഹ്റെന്
അമേരിക്കന്‍ ജിയോകെമിസ്റ്റും ജിയോബയോളജിസ്റ്റും പ്രൊഫസറുമായ ജഹ്റെന്റെ ഓര്‍മകള്‍.
അറ്റ് ദ എക്സിസ്റ്റെന്‍ഷ്യലിസ്റ്റ് കെഫ/സാറ ബേക്വെല്‍
അസ്തിത്വവാദികളായ സാര്‍ത്ര്, സിമൊങ് ദെ ബുവ്വ, കാമു, ഹൈഡഗര്‍ എന്നിവരുടെയും സംഘത്തിന്റെയും വ്യക്തിജീവിതത്തിലേക്കും പ്രവര്‍ത്തനങ്ങളിലേക്കും ആണ്ടിറങ്ങുന്ന മനോഹരമായ പുസ്തകം.
നട്ഷെല്‍/ഇയാന്‍ മക്ഇവാന്‍
ഗര്‍ഭത്തിലുള്ള കുഞ്ഞ് അമ്മയും കാമുകനും ചേര്‍ന്ന് അതിനെ കൊല്ലാന്‍ ശ്രമിച്ചതിന്റെ കഥ പറയുന്നു. ഹാംലെറ്റിനെ ഓര്‍മിപ്പിക്കുന്ന കഥാപാത്രം. മാസ്റ്റര്‍പീസായി ഈ ചെറുനോവല്‍ വാഴ്ത്തപ്പെടുന്നു.
ഐ കണ്ടെയ്ന് മള്ടിട്യൂഡ്സ്/എഡ് യോങ്
ദ ബോട്ടണി ഓഫ് ഡിസയര്‍, ദ സെല്‍ഫിഷ് ജീന്‍ എന്നീ ശാസ്ത്ര ക്ലാസിക്കുകളുടെ നിരയിലാണ്, സൂക്ഷ്മജീവികളുടെ ചരിത്രം പറയുന്ന ഈ പുസ്തകം.
ഹില്ലി ബില്ലി എലിജി/ജെ.ഡി. വാന്‍സ്
അപ്പലാച്ചിയന്‍ സമൂഹത്തില്‍പെട്ട വാന്‍സ്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സാംസ്കാരിക പ്രതിസന്ധിയുടെയും ഓര്‍മകള്‍ പങ്കിടുന്നു. കൈത്തൊഴില്‍ ചെയ്ത് ദാരിദ്ര്യത്തില്‍ മുങ്ങിയ സമൂഹത്തില്‍ നിന്ന് യേല്‍ ലോ സ്കൂള്‍ വരെ എത്തിയ ആളാണ്, വാന്‍സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: