കണ്ണൂര്‍: പിണറായി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അണികളിലും പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും അതൃപ്തി ശക്തം. റേഷന്‍ മേഖലയിലെ അനിശ്ചിതത്വവും പോലീസിനെതിരായ പരാതികളും, ക്രമസമാധാന നില തകര്‍ന്നതും സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിയും ഫയലുകള്‍ നീങ്ങുന്നില്ലെന്ന ആരോപണങ്ങളും ശമ്പള-പെന്ഷന് വിതരണം താറുമാറായതും എല്ലാം സര്‍ക്കാരിന് തിരിച്ചടിയാണ്.
ഇതാണോ എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകുമെന്നതു കൊണ്ട് ഉദ്ദേശിച്ചതെന്ന ചോദ്യം പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ പോലുമുണ്ട്. ഘടകകക്ഷികള്‍ക്കിടയിലും സിപിഎം നേതാക്കള്‍ക്കിടയിലും ഉയര്‍ന്നു വരുന്ന ഭിന്നാഭിപ്രായങ്ങളും എല്‍ഡിഎഫ് ഭരണത്തെ പിടിച്ചു കുലുക്കുന്നു. അധികാരത്തിലെത്തി ആറു മാസം കഴിയുമ്പോള്‍ സര്‍വ്വ മേഖലയിലും അരാജകത്വം. അധികാരത്തിലെത്തി ആറു മാസം കഴിഞ്ഞിട്ടും കാര്യമായ ഒരു മാറ്റവും വരുത്താന്‍ സാധിച്ചിട്ടില്ല.
ഭരണ പരാജയത്തിനിടയില്‍ സിപിഎമ്മിനുളളില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളും രൂപം കൊണ്ടു. ഏകാധിപതിയായ പിണറായിക്കെതിരെയാണ് ഗ്രൂപ്പ്. അതും കോടിയേരിയുടെ കീഴില്‍. പാര്‍ട്ടിക്കുള്ളിലെ തെറ്റുകളില്‍ അപ്പപ്പോള്‍ പ്രതികരിച്ച വിഎസ് നിഷ്പ്രഭനായി. ഇതാണ് പുതിയ ഗ്രൂപ്പുണ്ടാകാന്‍ കാരണം. പിണറായിയുടെ അടുപ്പക്കാരായിരുന്ന പലരും കോടിയേരിയോടടുത്തു. എം.കെ. ദാമോദരനെ നിയമോപദേഷ്ടാവായും വലതുപക്ഷ സാമ്പത്തിക വിദഗ്ധയായ ഗീതാ ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടവായി നിയമിച്ചതും സിപിഎം നേതാക്കള്‍ക്കിടയില്‍ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.
അഭിപ്രായ വ്യത്യാസം തുറന്നു പറയാന്‍ പല നേതാക്കളും മടിച്ചു നില്ക്കുന്നു. എന്നാല്‍, എല്ലാ മേഖലയിലും പ്രശ്നങ്ങള്‍ ഉയര്‍ന്നതോടെ പലരും പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ച് തുടങ്ങുകയായിരുന്നു. റേഷന്‍ വിതരണം ഉള്‍പ്പെടെ താറുമാറാവുകയും ജനം ദുരിതത്തിലാവുകയും ചെയ്ത ഘട്ടത്തില്‍ മുഖ്യമന്ത്രി പിണറായി ഗള്‍ഫ് സന്ദര്‍ശനം നടത്തിയതിലും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തു. മുഖ്യമന്ത്രി ശൈലി മാറ്റണമെന്ന അഭിപ്രായം നാള്‍ക്കുനാള്‍ സിപിഎം നേതൃത്വത്തിലും ഘടകകക്ഷികള്‍ക്കിടയിലും ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: