മഞ്ചേരി: മെഡിക്കല്‍ കോളേജില്‍ ദളിത് യുവതി ക്ലോസറ്റില്‍ പ്രസവിക്കാനിടയായത് അധികൃതരുടെ അനാസ്ഥമൂലമാണെന്നും കൃത്യമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും യുവമോര്‍ച്ച ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് ആശുപത്രി സൂപ്രണ്ടിനെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഉപരോധിച്ചു.
ഇന്നലെ ഉച്ചയോടെയാണ് മഞ്ചേരി സ്വദേശിനിയായ യുവതി മെഡിക്കല്‍ കോളേജിലെ ക്ലോസറ്റില്‍ പ്രസവിച്ചത്. അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അമ്മയേയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും ആരോഗ്യം തൃപ്തികരണമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വേദനയുള്ളതായി അറിയിച്ചപ്പോള്‍ മൂത്രമൊഴിക്കാത്തതിനാലാണെന്ന് പറഞ്ഞ് നേഴ്സുമാര്‍ കക്കൂസിലേക്ക് പറഞ്ഞയച്ചതാണ്. പിന്നീട് തങ്ങളുടെ തെറ്റിനെ ന്യായീകരിക്കാന്‍ യുവതിയോട് അസഭ്യ വാക്കുകളോടെ ഡ്യൂട്ടി നേഴ്സുമാര്‍ ദേഷ്യപ്പെട്ടെന്നും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയ യുവമോര്‍ച്ച നേതാക്കന്മാരോട് യുവതിയുടെ ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സൂപ്രണ്ടിന്റെ ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് ഉപരോധിച്ചു. പിന്നീട് സംഭവ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്താമെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടിന്റെ അദ്ധ്യക്ഷതയില്‍ നടത്തിയ ചര്‍ച്ചയില്‍ ഉറപ്പ് ലഭിച്ചതിന് ശേഷമാണ് യുവമോര്‍ച്ച സമരം അവസാനിപ്പിച്ചത്. ചര്‍ച്ചയില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ്, സംസ്ഥാന സമിതിയംഗം ശിതു കൃഷ്ണന്, ജില്ലാ പ്രസിഡന്റ് ബി.രതീഷ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്.രശ്മില്‍നാഥ്, ആശുപത്രി നേഴ്സിംഗ് സൂപ്രണ്ട്, മഞ്ചേരി സിഐ, എസ്ഐ എന്നിവര്‍ പങ്കെടുത്തു.
ഉപരോധ സമരത്തിന് യുവമോര്‍ച്ച ജില്ലാ ട്രഷറര്‍ ഷിനോജ് പണിക്കര്‍, മണ്ഡലം പ്രസിഡന്റ് ഉണ്ണികൃഷ്ണന്, ജനറല്‍ സെക്രട്ടറി മുരളി കൃഷ്ണന്, ബിജെപി നേതാക്കളായ പ്രസാദ് ചിത്രകൂടം, ജ്യോതിഷ്, നാരായണന്, അഭിലാഷ്, സജേഷ്, രാംദീപ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: