മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പഠനവിഭാഗങ്ങളില്‍ യുജിസി ഗവേഷണ റഗുലേഷന് അംഗീകരിച്ചിട്ടും എംഫില്‍, പിഎച്ച്ഡി കോഴ്സുകളില്‍ പ്രവേശനം വൈകുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡിസംബര്‍, ജനുവരി മാസത്തോടെ ക്ലാസുകള്‍ തുടങ്ങിയിരുന്നെങ്കിലും ഇത്തവണ നടപടികളൊന്നുമായിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ നവംബറില്‍ തന്നെ എം.ഫില്‍, പിഎച്ച്ഡി പ്രവേശനത്തിന് സര്‍വകലാശാല അപേക്ഷ ക്ഷണിച്ചിരുന്നു.
എന്നാല്‍ ജനുവരിയായിട്ടും സര്‍വകലാശാല അധികൃതര്‍ ഇതുസംബന്ധിച്ച് വിജ്ഞാപനമിറക്കാന്‍ പോലും തയ്യാറായിട്ടില്ല. ഗവേഷണം സംബന്ധിച്ച് 2016ലെ യുജിസി റഗുലേഷന് സര്‍വകലാശാല സെനറ്റും അക്കാദമിക് കൗണ്‍സിലും ചര്‍ച്ച ചെയ്ത് അംഗീകരിച്ചിട്ടും ഗവേഷണത്തിന് അവസരമൊരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.
കാലിക്കറ്റില്‍ പ്രവേശനം വൈകുകയും മറ്റ് സര്‍വകലാശാലകള്‍ പ്രവേശനം പൂര്‍ത്തിയാക്കുകയും ചെയ്തതോടെ ഗവേഷക വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റിനെ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പോയിക്കഴിഞ്ഞു.
സര്‍വകലാശാല അദ്ധ്യാപകരുടെ ഗൈഡ്ഷിപ്പ് സംബന്ധിച്ച് യുജിസി കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഗവേഷണ രംഗത്ത് അവസരങ്ങള്‍ കുറക്കുന്ന സാഹചര്യമായിട്ടും കാലിക്കറ്റ് നടപടികള്‍ നീട്ടിക്കൊണ്ടുപോകുന്നത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. യുജിസിയുടെ 2016 റഗുലേഷന് പ്രകാരം പ്രൊഫസര്‍ക്ക് എട്ട്, അസോസിയേറ്റ് പ്രഫസര്‍ക്ക് ആറ്, അസിസ്റ്റന്റ് പ്രഫസര്‍ക്ക് നാല് എന്നിങ്ങനെയാണ് ഗൈഡ്ഷിപ്പിന് അനുമതി. മുന്‍ വര്‍ഷങ്ങളില്‍ എല്ലാ സര്‍വകലാശാല അദ്ധ്യാപകര്‍ക്കും എട്ട് വീതം ഗവേഷകര്‍ക്ക് ഗൈഡ്ഷിപ്പിന് അനുമതിയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: