കൊയിലാണ്ടി: ശ്രീശ്രീ രവിശങ്കറിന്റെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് നേരെ ഡിവൈഎഫ്ഐ അക്രമം. ദളിത് പെണ്‍കുട്ടിയടക്കം നിരവധി പേര്‍ക്ക് പരിക്ക്. പുതുവര്‍ഷ പുലരിയിലാണ് അക്രമം. ക്യാമ്പില്‍ പങ്കെടുത്തവരുടെ മൊബൈല്‍ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ അക്രമി സംഘം കവര്‍ച്ച ചെയ്തു. ക്യാമ്പില്‍ ഉപയോഗിച്ച ഉച്ചഭാഷിണി അടക്കമുള്ള ഉപകരണങ്ങള്‍ തച്ചുതകര്‍ത്തു.
കൊയിലാണ്ടി മൂടാടി ഗോഖലേ യുപി സ്കൂളില്‍ നടന്ന ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. പരിക്കേറ്റ ഒമ്പത് പേരെ കൊയിലാണ്ടി ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. നയന, ശരത്ത്, കൃഷ്ണപ്രസാദ്, സന്തോഷ്, സായൂജ്യ അരുണ്‍ എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്.
ഡിസംബര്‍ 24ന് ആണ് ക്യാമ്പ് ആരംഭിച്ചത്. ജനവരി ഒന്നിന് രാവിലെ ക്യാമ്പ് കഴിയാനിരിക്കെ ആണ് പുലര്‍ച്ചെ സ്ഥലത്തെ ഒരു സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ക്യാമ്പ് അംഗങ്ങളെ ആക്രമിച്ചത്. പുതുവര്‍ഷത്തിലേക്ക് ധ്യാനത്തിലൂടെ ഉണരുക എന്ന ചടങ്ങ് നടക്കുന്നതിനിടയിലാണ് അക്രമം.
സ്കൂള്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ താരവും തേവര സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ലേഖ ഉണ്ണി, കേന്ദ്രസര്‍വകലാശാലയില്‍ എംകോമില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി നയന എന്നിവരെയും അക്രമിസംഘം മര്‍ദ്ദിച്ചു. ഗോപാലപുരം സ്വദേശിനി സായൂജ്യ എന്ന ദളിത് പെണ്‍കുട്ടിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
ക്യാമ്പ് അക്രമിക്കപ്പെട്ടിട്ടും ആറ് പേര് ആശുപത്രിയില്‍ ചികിത്സയിലായിട്ടും പോലീസ് പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിലാണ്. എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി നഷ്ടപരിഹാരം നല്കി കേസ് ഒത്തുതീര്‍ക്കണമെന്ന ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: