ശാസ്താംകോട്ട: കുടിവെള്ളത്തിനായി കേരളം കാണാന്‍പോകുന്ന ഏറ്റവും വലിയ സമ്മേളനത്തിന് ശാസ്താംകോട്ട തടാകതീരം ഒരുങ്ങി. ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാക തീരം ഇതിനകം വേദിയായിട്ടുള്ള പ്രക്ഷോഭസമരങ്ങള്‍ക്കും സമ്മേളനങ്ങള്ക്കുമപ്പുറം ജനം ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നതാണ് ബിജെപി നേതൃത്വം നല്കുന്ന ജലസംരക്ഷണ കൂട്ടായ്മ.
ജലസ്വരാജ് എന്ന പേരില്‍ ഇന്ന് ശാസ്താംകോട്ടയില്‍ നടക്കുന്നത് സംസ്ഥാനതല പരിപാടിയുടെ ഉദഘാടനമാണ്. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമര്‍ ഉദ്ഘാടനം ചെയ്യുന്ന പ്രൗഢോജ്വലമായ യോഗത്തില്‍ സംസ്ഥാനത്തെ കലാസാംസ്കാരികരാഷ്ട്രീയരംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
പ്രശസ്ത ശില്‍പ്പി കാനായി കുഞ്ഞിരാമന്, സിനിമാസംവിധായകന് രാജസേനന്, ഡോ. സുഭാഷ്ചന്ദ്രബോസ്, ഡോ. രാജാകൃഷ്ണന്, കുമ്മനം രാജശേഖരന്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന് തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ പ്രചാരണത്തിനായി പരിസ്ഥിതി സൗഹാര്‍ദ്ദ പ്രചരണസംവിധാനങ്ങളാണ് സംഘാടകര്‍ ഉപയോഗിക്കുന്നത്.
ഫ്ളക്സും പ്ലാസ്റ്റിക്കും പൂര്‍ണമായും ഒഴിവാക്കി തുണിയിലും തഴപ്പായിലും ഓലയിലുമാണ് പ്രചാരണം. ഇന്ന് രാവിലെ 8ന് ശാസ്താംകോട്ട തടാകതീരത്ത് ഉദ്ഘാടനഭാഗമായി നാടന്‍കലാരൂപങ്ങളും പാട്ടുകളും അരങ്ങേറും. തടാകതീരത്ത് മഴക്കുഴികള്‍ തീര്‍ക്കുകയും രാമച്ചതൈകള് നട്ടുപിടിപ്പിക്കുകയും ചെയ്യും. ശാസ്താംകോട്ടയില്‍ കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജൈവകാര്ഷികവിപണനമേളയും ക്രമീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: