കോലഞ്ചേരി: അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ അറസ്റ്റിലായ പാതിരിയെ കാക്കനാട് കോടതിയില്‍ ഹാജരാക്കി, പ്രതിയെ റിമാന്റ് ചെയ്തു. പത്ത് വയസ്സുകാരനായ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സ്കൂള്‍ പ്രിന്‍സിപ്പാളും സ്കൂളിനോട് ചേര്‍ന്ന കപ്പേളയിലെ വൈദികനുമായ കോതമംഗലം കൊച്ചുപുരയ്ക്കല്‍ ഫാ.ബേസില്‍ കുര്യാക്കോസി(65)നെതിരെ പീഡനത്തിനിരയായ കുട്ടി നല്കിയ മൊഴിയില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
പ്രിന്‍സിപ്പാളിന്റെ ചെയ്തികള്‍ തകര്‍ത്തത് കുഞ്ഞു മനസ്സിനെയാണ്. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇംഗിതങ്ങള്‍ക്ക് വഴങ്ങാന്‍ ഇയാള്‍ കുട്ടിയെ പ്രേരിപ്പിച്ചത്.
മൂവാറ്റുപുഴയ്ക്കടുത്ത് വീട്ടൂര്‍ കിങ്സ് ഡേവിഡ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്രിന്‍സിപ്പാളാണ് ബേസില്‍. അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെ സ്കൂള്‍ ഹോസ്റ്റലിലെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ കുന്നത്തുനാട് സി.ഐ ജെ. കുര്യാക്കോസ് വികാരിയെ അറസ്റ്റ് ചെയ്തത്. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകാതിക്രമങ്ങള്‍ തടയുന്ന പോക്സോ നിയമ പ്രകാരമാണ് അറസ്റ്റ്.
ദല്‍ഹിയില്‍ സ്ഥിര താമസക്കാരായ മലയാളി ദമ്പതികളുടെ മകനാണ് പീഡനമേറ്റത്. ആറ് മാസം മുമ്പാണ് ദല്‍ഹിയില്‍ സ്കൂള്‍ ആവശ്യത്തിനെത്തിയ ഇയാള്‍ കുട്ടിയുടെ കുടുംബത്തെ പരിചയപ്പെട്ടത്. തുടര്‍ന്നാണ് കുട്ടി സ്കൂളിലെത്തുന്നത്. പ്രീ പ്രൈമറി മുതല്‍ 5 വരെ ക്ലാസുകള്‍ ഉള്ള ഇവിടെ 68 വിദ്യാര്‍ത്ഥികളാണ് പഠിക്കുന്നത്. നേരത്തെ മൗണ്ട് കാര്‍മല്‍ എന്ന പേരിലുള്ള സ്കൂള്‍ ഒരു വര്‍ഷം മുമ്പാണ് കിങ്സ് ഡേവിഡ് ഇന്റര്‍നാഷണല്‍ സ്കൂള്‍ എന്ന പേരു മാറ്റിയത്. സിബിഎസ്ഇ സിലബസ്സിലാണ് പഠനം.
കോതമംഗലത്തിനടുത്ത് ഒരു പ്രമുഖ സ്കൂളില്‍ 28വര്‍ഷം അദ്ധ്യാപകനായിരുന്ന ബേസില്‍ റിട്ടയര്‍മെന്റിന് ശേഷം പഞ്ചാ ബില്‍ ജോലി ചെയ്യുന്നതിനിടെയാണ് വീട്ടൂരില്‍ പ്രിന്‍സിപ്പലായി പ്രവേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: