ചങ്ങനാശ്ശേരി: സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 140-ാമത് ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ മന്നത്തു പത്മനാഭന്റെ സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ച നടത്തി ആചാര്യ സ്മരണ പുതുക്കി. രാവിലെ 7.30 ഓടെ സമാധിക്ഷേത്രത്തില്‍ പുഷ്പാര്‍ച്ച നടത്താനും ആചാര്യസ്മരണ പുതുക്കാനുമായി സമാധിമണ്ഡപ കവാടം തുറന്നു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, ട്രഷറര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, നേതാക്കളായ പി.പി മുകുന്ദന്, പി. കെ. കൃഷ്ണദാസ്, ബി. രാധാകൃഷ്ണമേനോന്, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പ്രൊഫ. പി.ജെ. കുര്യന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് ചെയര്മാന് പീതാംബരക്കുറുപ്പ്, എംപിമാരായ ജോസ് കെ. മാണി, എന്‍.കെ. പ്രേമചന്ദ്രന്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ കെ. മുരളീധരന്, വി.എസ്. ശിവകുമാര്‍, ശബരിനാഥ്, സി.എഫ്. തോമസ് തുടങ്ങി നിരവധി പ്രമുഖര്‍ പുഷ്പാര്‍ച്ച നടത്തി ആചാര്യസ്മരണ പുതുക്കി.
രാവിലെ പതിനൊന്നോടെ മന്നം ജയന്തി സമ്മേളനം ആരംഭിച്ചു. ഈശ്വരപ്രാര്‍ത്ഥനയ്ക്കും ആചാര്യ അനുസ്മരണത്തിനും ശേഷം എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ സ്വാഗതം ആശംസിച്ചു. എന്‍എസ്എസ് പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്രനാഥന്‍ നായര്‍ അധ്യക്ഷതവഹിച്ച ജയന്തി സമ്മേളനം മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ഡി. ബാബുപോള്‍ ഉദ്ഘാടനം ചെയ്തു. സംസ്കൃതപണ്ഡിതനും കവിയുമായ മുതുകുളം ശ്രീധര്‍, എഴുത്തച്ചന് പുരസ്കാര ജേതാവ് സി. രാധാകൃഷ്ണന് എന്നിവരെ സ്വര്‍ണ്ണപ്പതക്കം സമ്മാനിച്ച് പൊന്നാടയണിയിച്ച് ആദരിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, സി. രാധാകൃഷ്ണന്, ട്രഷറര്‍ ഡോ. എം. ശശികുമാര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: