എന്നു മുതലാണ് നമ്മുടെ ഇടതു-വലതു മുന്നണികള്‍ക്ക് സഹകരണമേഖലയോട് ഇത്ര പ്രേമം വന്നത്. സാധാരണക്കാരന് എന്തു മത്തങ്ങയാണാവോ സഹകരണ ബാങ്ക് നല്‍കിയത്? ആള് ജാമ്യത്തില്‍ 10000 രൂപ നല്‍കും. അടുത്ത തവണ ഇയാള്‍ മറ്റേ മുന്നണിക്കാണ് വോട്ടു ചെയ്തതെങ്കില്‍ ഈ രൂപ പെട്ടെന്ന് പിടിച്ചുപറിക്കും. നമ്മുടെ നാട്ടിലെ പാവങ്ങളുടെ സ്വര്‍ണവും വസ്തുവിന്റെ ആധാരവും ഏറ്റവും കൂടുതലായി സൂക്ഷിച്ചിരിക്കുന്ന സഹകരണ ബാങ്കിലാണ്.
സ്വര്‍ണമോ ആധാരമോ വാങ്ങാതെ എന്തു സേവനമാണാവോ ബാങ്ക് പാവങ്ങള്‍ക്ക് നല്‍കിയത്. ഏറ്റവും കൂടുതല്‍ റവന്യൂ റിക്കവറി നടത്തിയിട്ടുള്ളതും സഹകരണ ബാങ്കുകളാണ്. ഈ പ്രസ്ഥാനം ഇല്ലാതായാലും സാധാരണക്കാരന് ഒരു ചുക്കും സംഭവിക്കില്ല. സ്വര്‍ണവും ആധാരവും തിരിച്ചുകിട്ടുകയും ചെയ്യും. അഞ്ച് ലക്ഷം രൂപ മുടക്കി ഒരു അക്കൗണ്ട് തുടങ്ങിയാല്‍ അതിന് മുകളില്‍ 50 ലക്ഷം ഇട്ടാലും ആരും അറിയില്ല. നേതാക്കന്മാരുടെ പണം സ്വിസ് ബാങ്കിലേക്കാള്‍ സുരക്ഷിതമായി സഹകരണബാങ്കിലുണ്ട്. വിവരാവകാശ നിയമത്തില്‍ കീഴില്‍ സഹകരണബാങ്ക് വരുമ്പോള്‍ ഇടതനും വലതനും മുട്ടിടിക്കാന്‍ തുടങ്ങും.
പ്രമോദ്, പുനലൂര്‍
യേശുദാസ് തിരുത്തണം
ഗാനഗന്ധര്വന് യേശുദാസ് ശബരിമല അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം തെറ്റിയാണോ പാടിയിരുന്നത്? വരികളെഴുതിയ ആളിനെ വിശ്വസിച്ചായിരുന്നു ഗാനഗന്ധര്വന് പാടിയിരുന്നത്. അര്‍ത്ഥങ്ങളൊന്നും അന്വേഷിച്ചിരുന്നില്ലത്രെ? ഇതിലെ പിശക് തിരുത്തി പാടിയാല്‍ തുടര്‍ന്ന് ശരിയായ ഉറക്കു പാട്ട് തന്നെ സന്നിധാനത്ത് ഉപോഗിക്കുമെന്ന് തന്ത്രിയും പറഞ്ഞ സ്ഥിതിക്ക് യേശുദാസ് ഹരിവരാസനം പിശകുമാറ്റി തിരുത്തി പാടിയാലത് കൂടുതല്‍ ഗുണപ്രദമാകും. തെറ്റു തിരുത്തുക തന്നെയാണ് അഭികാമ്യം.
വടക്കേതില്‍ വിനോദ് കുമാര്‍, നറുകര
പ്രതികരിക്കാൻ ഇവിടെ എഴുതുക: