കോട്ടയം: കേരളത്തിലെ കാമ്പസുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയാകുന്ന പശ്ചാത്തലത്തില്‍ കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള നിരീക്ഷണത്തിന് കെപിഎംഎസ് കര്‍മ്മസേന രൂപീകരിച്ചു.
നാട്ടകം പോളിടെക്നിക് ഹോസ്റ്റലില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിങ്ങിന് ഇരയായതിനെ തുടര്‍ന്ന് ഇത്തരം അതിക്രമങ്ങള്‍ക്ക് തടയിടുകയെന്ന ലക്ഷ്യത്തിലാണ് കര്‍മ്മസേനയ്ക്ക് രൂപം നല്‍കിയത്. പുരോഗമന വിപ്ലവപ്രസ്ഥാനങ്ങളുടെ യുവജനവിഭാഗം കാമ്പസുകള്‍ കേന്ദ്രീകരിച്ച് പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ തെരഞ്ഞ് പിടിച്ച് പീഡിപ്പിക്കുകയാണെന്ന് കെപിഎംഎസ് നേതൃത്വം പറഞ്ഞു.
പട്ടികജാതിക്കാര്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അണികളെ നഷ്ടപ്പെടുമെന്ന അസ്വസ്ഥതയാണ്. ഇതുകൊണ്ടാണ് പട്ടികജാതി വിദ്യാര്‍ത്ഥികളെ മാത്രം വേട്ടയാടുന്നത്. ഇതിനെതിരെ പ്രതിരോധം തീര്‍ക്കാനാണ് കര്‍മ്മസേനയ്ക്ക് രൂപം നല്‍കിയതെന്ന് കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ പറഞ്ഞു.
നാട്ടകം പോളിടെക്നിക്കിലേക്ക് കെപിഎംഎസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇടതുപക്ഷം ഭരണമേറ്റെടുത്തതിന് ശേഷം പട്ടികജാതിക്കാര്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ്ഗ ക്ഷേമ മന്ത്രി നിഷ്ക്രിയമായ സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പിനേയും ദേശീയ പട്ടികജാതി/വര്‍ഗ്ഗ കമ്മീഷനെയും സമീപിക്കാന്‍ കെപിഎംഎസ് തീരുമാനിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടിമത പാലത്തിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ അമ്മമാരടക്കം ആയിരത്തോളം പേര് പങ്കെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ഖജാന്‍ജി ഡോ. പി.ഡി വാവാ, മഹിളാ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജാത ശിവന്, കോട്ടയം ജില്ലാ സെക്രട്ടറി അനില്‍കുമാര്‍, പ്രസിഡന്റ് വി.സി തങ്കപ്പന്, യൂണിയന് സെക്രട്ടറി എന്‍.കെ. റെജി, പ്രസിഡന്റ് ഷീജാ രാമു, യൂത്ത് മൂവ്മെന്റ് സംസ്ഥാന ഖജാന്‍ജി രാഹുല്‍ ദ്രാവിഡ്, സെക്രട്ടറിയേറ്റംഗങ്ങളായ എം.ടി മോഹനന്, എസ്. രാജപ്പന്, കെ.കെ അര്ജ്ജുനന്, വര്‍ക്കിംഗ് പ്രസിഡന്റ് വി.സി. ശിവരാജന് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: