സംസ്കരിച്ച മാംസം അമിതമായി കഴിയ്ക്കുന്നത് ആസ്തമ വഷളാക്കുമെന്ന് പഠനം. അമിത വണ്ണത്തിനും ഇത് കാരണമാകും.
ഉപ്പും നൈട്രേറ്റും, പഞ്ചസാരയും മണത്തിനും രുചിയ്ക്കുമായി അമിതമായി മറ്റ് വസ്തുക്കളും ചേര്‍ത്ത് എത്തുന്ന മാംസഭക്ഷണം ഇന്ന് വിപണിയില്‍ വന്‍ തോതില്‍ ലഭ്യമാണ്. ശ്വാസകോശാര്‍ബുദം അടക്കമുളള നിരവധി രോഗങ്ങള്‍ക്കും ഇത് കാരണമാണ്.
ഫ്രാന്‍സിലെ അഞ്ച് നഗരങ്ങളില്‍ നിന്നുളള 971 പേരിലാണ് പഠനം നടത്തിയത്. അവരുടെ ആഹാര രീതി, ഭാരം, ആസ്തമ ലക്ഷണങ്ങള്‍ എന്നിവ പരിശോധിച്ചാണ് പഠനം നടത്തിയിട്ടുളളത്. 2003 മുതല്‍ 2007 വരെയാണ് പഠനം നടത്തിയത്.പഠനത്തില്‍ പങ്കെടുത്തവര്‍ ആഴ്ചയില്‍ ശരാശരി 2.5 പ്രാവശ്യമെങ്കിലും ഇത്തരം മാംസം കഴിയ്ക്കുന്നവരുമാണ്. ഇവരില്‍ നാല്‍പ്പത് ശതമാനം പേര്‍ക്കും ആസ്തമയുടെ ലക്ഷണങ്ങളുണ്ട്. ഇവരില്‍ പകുതി പേരും പുകവലിച്ചിട്ടേയില്ല.
പഠനത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും പൂജ്യം മുതല്‍ അഞ്ച് വരെ നിരക്കിലുളള ആസ്തമ ലക്ഷണങ്ങളും ഉണ്ടായിട്ടുണ്ട്. ശ്വാസം തടസം, നെഞ്ച് വേദന തുടങ്ങിയ ലക്ഷണങ്ങളാണ് പ്രധാനമായും കാണപ്പെടുന്നത്.
2011-13ല്‍ നടത്തിയ തുടര്‍ പഠനത്തില്‍ പകുതി പേര്‍ക്കും ഇവരുടെ ആസ്തമ ലക്ഷണങ്ങള്‍ക്ക് യാതൊരു മാറ്റവും ദൃശ്യമായില്ല. നാലിലൊന്ന് പേര്‍ക്ക് കാര്യങ്ങള്‍ മെച്ചപ്പെട്ടു. ഇരുപത് ശതമാനം പേര്‍ക്ക് കാര്യങ്ങള്‍ ഏറെ വഷളാകുകയും ചെയ്തു. പുകവലി, ശാരീരിക പ്രവൃത്തികള്‍, പ്രായം, മറ്റ് ഭക്ഷണ ശീലങ്ങള്‍ തുടങ്ങിയവ പരിശോധിച്ചതില്‍ നിന്ന് ആഴ്ചയില്‍ നാല് വട്ടം വരെ സംസ്കരിച്ച മാംസം കഴിച്ചവരില്‍ കാര്യങ്ങള്‍ ഏറെ മോശമായി എന്നും കണ്ടെത്തി. മുപ്പത്തഞ്ച് ശതമാനത്തിന് അമിതഭാരമുണ്ടായി. പത്ത് ശതമാനത്തിന് അമിത വണ്ണമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: