ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഏറ്റവുമധികം മണ്ഡലങ്ങളുള്ള യുപിയില്‍ ഏഴ് ഘട്ടമായും വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ രണ്ട് ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും.
ഫെബ്രുവരി 11, 15, 19, 23 തീയതികളിലാണ് യുപിയില്‍ വോട്ടെടുപ്പ്. മണിപ്പൂരില്‍ മാര്‍ച്ച് നാല്, എട്ട് തീയതികളിലും പഞ്ചാബിലും ഗോവയിലും ഫെബ്രുവരി നാലിനും ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നും തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 11ന് ഫലം പ്രഖ്യാപിക്കും. യുപിയില്‍ സമാജ്വാദി പാര്‍ട്ടിയും ഗോവയിലും പഞ്ചാബിലും ബിജെപി സഖ്യവും മണിപ്പൂരിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ്സുമാണ് ഭരണത്തില്‍.
അഞ്ച് സംസ്ഥാനങ്ങളിലായി 690 മണ്ഡലങ്ങളാണുള്ളത്. 1.85 ലക്ഷം പോളിംഗ് ബൂത്തുകളിലായി 16 കോടി വോട്ടര്‍മാര്‍ വിധിയെഴുതും. ബൂത്തുകളുടെ എണ്ണം 2012നെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്. അഞ്ച് സംസ്ഥാനങ്ങളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉപയോഗിക്കും. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് 85000 സുരക്ഷാ ഉദ്യോഗസ്ഥരെ കേന്ദ്രം നിയോഗിക്കും.
നോട്ട് റദ്ദാക്കല്‍, മിന്നലാക്രണം തുടങ്ങി രാജ്യത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍ക്ക് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പെന്നതും പ്രത്യേകതയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എന്‍ഡിഎക്കും തെരഞ്ഞെടുപ്പ് നിര്‍ണാകയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: