ഇടുക്കി/കട്ടപ്പന : സര്‍ക്കാരിന്റെ പേരില്‍ തട്ടിപ്പിന് നീക്കം നടക്കുന്നെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ആയുര്‍വേദ മരുന്നുകള്‍ വില കുറച്ച് വില്‍ക്കുന്നതിനായി കേരളത്തിലെമ്പാടും ശാഖകള്‍ സ്ഥാപിച്ച് ഒരു സംഘം ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ടെന്നാണ് രഹസ്യ പോലീസ് കണ്ടെത്തിയിരിക്കുന്നത്.
കട്ടപ്പന പോലീസ് സ്റ്റേഷന് പരിധിയില്‍പെട്ട വെള്ളയാംകുടിയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സ്ഥാപനം കേന്ദ്ര സര്‍ക്കാരിന്റെ അനുവാദത്തോടു കൂടി പ്രവര്‍ത്തിക്കുന്നതാണെന്നും ഇംഗ്ലീഷ്, ആയുര്‍വേദ മരുന്നുകള്‍ 60 ശതമാനം മുതല്‍ 80 ശതമാനം വരെ വില കുറച്ച് വില്പന നടത്തുമെന്നാണ് സ്ഥാപനത്തിന്റെ വാഗ്ദാനം. ഇതിനായി 2017 ജനുവരി മാസം മുതല്‍ കേരളത്തിലുടനീളം 2000 ഫാര്‍മസികള്‍ ആരംഭിക്കുമെന്നും അത
ിനായി യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്ന ജോലികളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സ്ഥാപനത്തില്‍ നിലവിലുള്ള ജീവനക്കാര്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരിക്കുന്നത്. തെരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും 1000 രൂപ വീതം കൈപ്പറ്റുന്നതായും ഇതുവരെ കട്ടപ്പന, തൊടുപുഴ ഓഫീസുകളില്‍ 400 ഓളം ആള്‍ക്കാരില്‍ നിന്നും പണം വാങ്ങിയിട്ടുള്ളതായും അന്വേഷണ സംഘം കണ്ടെത്തി.
കട്ടപ്പന, തൊടുപുഴ ഓഫീസുകളുടെ ചുമതല വഹിക്കുന്നവര്‍ സ്ഥാപനം എറണാകുളത്തു വച്ച് നടത്തിയ റിക്രൂട്ട്മെന്റില്‍ ജോലി ലഭിച്ചിട്ടുള്ള ആളുകളാണെന്നും അവര്‍ക്ക് ഇതുവരെ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ലാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
സ്ഥാപനം കട്ടപ്പന, തൊടുപുഴ മുന്സിപ്പാലിറ്റികളിലോ മറ്റേതെങ്കിലും ഗവണ്മെന്റ് ഏജന്‍സികളിലോ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും കണ്ടെത്തി.
സ്ഥാപനവുമായി ബന്ധപ്പെട്ടവര്‍ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഇതുപോലുള്ള ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തനം നടത്തുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേരളത്തിലൊരിടത്തും തന്നെഇവര്‍ അവകാശപ്പെടുന്നതു പോലെ ഫാര്‍മസികള്‍ ആരംഭിച്ചതായി അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ‘നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്’ (എന്‍ആര്‍ച്ച്എം) ‘ജന്‍ ഔഷധി ‘എന്നീ പേരുകള്‍ക്ക് സാ
മ്യമുള്ള രീതിയിലാണ് സ്ഥാപനത്തിന്റെ പേര്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന്റെ പേരില്‍ തട്ടിപ്പിനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ദിവസം മുന്‍പ് രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് കട്ടപ്പന സി.ഐ അനില്‍കുമാര്‍ ഈ സംഘത്തില്‍പ്പെട്ട ജീവനക്കാരെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ആയൂര്‍വേദ മരുന്ന് സൂക്ഷിക്കാന്‍ തൊടുപുഴ നഗരസഭയില്‍ നിന്നും ലഭിച്ച ലൈസന്‍സ് മാത്രമാണ് ഉള്ളതെന്ന് വ്യക്തമായിട്ടുണ്ട്. സ്ഥാപനത്തിന്റെ മേധാവി കൊല്ലം സ്വദേശിയാണെന്ന് ജീവനക്കാര്‍ കട്ടപ്പന പോലീസില്‍ മൊഴി ലഭിച്ചിട്ടുണ്ട്.
സ്ഥാപനത്തിന്റെ രേഖകള്‍ കട്ടപ്പന സി.ഐ ഓഫീസില്‍ ഇന്നലെ എത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സ്ഥാപനം അധികൃതര്‍ എത്തിയിട്ടില്ല. പരാതി ലഭിക്കാത്തിനാലാണ് കേസെടുക്കാന്‍ വൈകുന്നതെന്ന് കട്ടപ്പന സി.ഐ ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: