മൂവാറ്റുപുഴ: റേഷനരി പ്രശ്നത്തിന്റെ പേരില്‍ കേന്ദ്രത്തിനെതിരെ സമരം ചെയ്യാനുള്ള എല്‍ഡിഎഫ് നീക്കം പരിഹാസ്യവും ജനങ്ങളെ കബിളിപ്പിക്കാനുള്ളതാണെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്.
എല്‍ഡിഎഫിന് ഭരണം കിട്ടി ആറ് മാസം കഴിഞ്ഞിട്ടും റേഷന്‍ വിതരണ കാര്യത്തില്‍ ഉണ്ടായ തടസ്സം നീക്കാന്‍ കഴിയാതെ വന്നപ്പോള്‍ കേന്ദ്രത്തെ കുറ്റം പറയുന്ന സ്ഥിരം പല്ലവി വിരോധാഭാസമാണെന്ന് ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഭക്ഷ്യഭദ്രതാ നിയമം കൊണ്ടുവന്നത് മറ്റ് സംസ്ഥാനങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ കേരളം നടപ്പാക്കിയില്ല. കേരളത്തില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന റേഷന്‍ സമ്പ്രദായത്തെ ഇല്ലാതാക്കിയത് യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളാണ്. ഭക്ഷ്യഭദ്രതാ നിയമം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ സ്വപ്നമായിരുന്നെന്നും ഭക്ഷ്യസുരക്ഷാരംഗത്ത് വന്വിജയമാണിതെന്നും അന്നത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയും ഇപ്പോഴത്തെ എംപിയുമായ കെ.വി.തോമസ് പറഞ്ഞിരുന്നു.
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ കാലത്തും എന്തുകൊണ്ട് നടപ്പിലാക്കിയില്ല. മുന്‍ഗണന പട്ടിക തയ്യാറാക്കിയെങ്കിലും എല്‍ഡിഎഫ് വന്നപ്പോള്‍ ഇതുവരേയും നടപ്പിലാക്കിയില്ല. പട്ടികയില്‍ അനര്‍ഹര്‍ അകത്താകുകയും അര്‍ഹര്‍ പുറത്താകുകയും ചെയ്തു.
സിഐടിയു അട്ടിക്കൂലി കൂടുതല്‍ ആവശ്യപ്പെട്ട് എഫ്സിഐ ഗോഡൗണുകളില്‍ നിന്ന് അരി കടകളിലേക്ക് കയറ്റിവിടാതിരുന്നത് സ്ഥിതി രൂക്ഷമായിരിക്കുകയാണ്. ഗോഡൗണിലെ റേഷന്‍ ഉത്പന്നങ്ങള്‍ കടകളിലെത്തിക്കേണ്ട ചുമത എല്‍ഡിഎഫ് സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു. ജനഹിതങ്ങളായ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്.
കേന്ദ്രാവിഷ്കൃത പദ്ധതികളെല്ലാം കേരളത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതെ ജനക്ഷേമ പദ്ധതികള്‍ അട്ടിമറിക്കുകയാണ്. കേന്ദ്രം നല്കിയ ഫണ്ടുകള്‍ വിനിയോഗിക്കുന്നില്ല. ദേശീയപാത വികസനത്തിനായി കോടികള്‍ അനുവദിച്ചിട്ടും സംസ്ഥാന സര്‍ക്കാരിന് സ്ഥലം ഏറ്റെടുത്ത് നല്കുവാന് കഴിഞ്ഞിട്ടില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്.
പദ്ധതികള്‍ നടപ്പാക്കാതെ കേന്ദ്രവിരുദ്ധ സമരവുമായാണ് എല്‍ഡിഎഫ് മുന്നോട്ട് പോകുന്നത്. ഇത് പരിഹാസ്യവും ജനവഞ്ചനയുമാണ്. കേന്ദ്രത്തിനെതിരെ പ്രചരണം നടത്തുന്ന ഇടത്-വലത് മുന്നണികളുടെ കപടത തുറന്നുകാട്ടുന്നതിനും സഹകരണ പ്രതിസന്ധി, റേഷന്‍ വിഷയം, കൊലപാതക രാഷ്ട്രീയം എന്നി വിഷയങ്ങള്‍ ഉന്നയിച്ച് എട്ട് മുതല്‍ 12വരെ സംസ്ഥാന നേതാക്കള്‍ നയിക്കുന്ന പ്രചരണയാത്രകള്‍ നടക്കുമെന്ന് എം.ടി.രമേശ് പറഞ്ഞു.
ബിജെപി നിയോജകണ്ഡലം പ്രസിഡന്റ് എ.എസ്. വിജുമോന്, ജില്ലാവൈസ്പ്രസിഡന്റ് പി.പി.സജീവ്, മണ്ഡലം നേതാക്കളായ ടി.ചന്ദ്രന്, സെബാസ്റ്റ്യന്‍ മാത്യു, ആര്.ആര്. ജയറാം, കെ.പി.തങ്കക്കുട്ടന്, സതീഷ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: