ഇടുക്കി: ദേശീയ പാത 85ന്റെ വികസനത്തിന് 380.76 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. മൂന്നാര്‍ മുതല്‍ ബോഡിമെട്ട് വരെ 41 കിലോമീറ്റര്‍ റോഡിന്റെ വികസനത്തിനാണ് തുക. ഹൈവേ മന്ത്രാലയത്തിന്റെ പ്രത്യേക യോഗത്തിലാണ് തീരുമാനം. കേന്ദ്രത്തിന്റെ പുതിയ റോഡ് വികസന പദ്ധതി പ്രകാരമാണ് നിര്‍മ്മാണം.
നിര്‍മ്മാണത്തിന്റെ മുഴുവന്‍ ചുമതലയും കരാറുകാരനാണ്. എഞ്ചിനീയറെ നിയമിക്കുന്നതും കരാറുകാരന് തന്നെ. ഈ പാതയില്‍ കല്ലാറിലെ പാലത്തിന്റെ നിര്‍മ്മാണവും ഈ രീതിയിലാണ് നടക്കുന്നത്. 41 കിലോമീറ്റര്‍ റോഡിന്റെ സിവില്‍ ജോലികള്‍ക്കാണ് 298 കോടി രൂപ. പൂപ്പാറയിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാറ്റം വരാത്ത രീതിയിലാണ് റോഡ് നിര്‍മ്മാണം.
ഇതിനായി ഹാരിസന് കമ്പനിയുടെ ഭൂമി ഏറ്റെടുത്ത് പൂപ്പാറയില്‍ പുതിയ പാലം നിര്‍മ്മിക്കും. ഈ റോഡിന്റെ നിര്‍മ്മാണത്തിനുള്ള സ്ഥലം എടുക്കല്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഇടുക്കിയില്‍ റോഡ് വികസനത്തിനായി 750 കോടി അനുവദിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: