തിരുവനന്തപുരം: കൃഷി വകുപ്പില്‍ നടന്ന കോടികളുടെ അഴിമതിയെക്കുറിച്ച് കേന്ദ്ര ഏജന്‍സി അനേ്വഷിക്കണമെന്ന് കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപകുമാര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കാര്‍ഷികവിജ്ഞാനം കര്‍ഷകര്‍ക്ക് പകര്‍ന്ന് നല്‍കുന്നതിന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഉണ്ടായിരിക്കെ കൃഷിവകുപ്പിലെ ഒരു ഉദേ്യാഗസ്ഥന് വഴി സ്വകാര്യ സ്ഥാപനത്തിന് 5.5 കോടിരൂപ നല്‍കിയതിനെക്കുറിച്ച് കേന്ദ്ര ഏജന്‍സി അനേ്വഷിക്കണം. 2012-13ല്‍ 42.95 ലക്ഷം രൂപയും 2013-14ല്‍ 2.67 കോടി രൂപയും 14-15ല്‍ 1.37 കോടി രൂപയും ഈ വര്‍ഷം 96.35 ലക്ഷം രൂപയും സ്വകാര്യ സ്ഥാപനത്തിന് നല്‍കിയിട്ടുണ്ട്. ഒരു പ്ലാനിംഗ് ബോര്‍ഡ് ഉദേ്യാഗസ്ഥനാണ് ഇതിന്റെ പുറകില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അനേ്വഷണത്തിന് ഉത്തരവായിട്ടുണ്ട്. ഇത് സത്യം പുറത്ത് കൊണ്ടുവരില്ല. കാരണം യുഡിഎഫ്, എല്‍ഡിഎഫ് കാലഘട്ടങ്ങളില്‍ നടന്ന പരിപാടിയാണിത്.
ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയ്ക്ക് ചിത്രീകരണത്തിന് ആധുനികമായ സംവിധാനങ്ങള്‍ ഉണ്ടായിരിക്കയാണ് സ്വകാര്യ സ്ഥാപനത്തിന് ഈ ജോലി ഏല്‍പ്പിച്ചത്. ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ അഗ്രികള്‍ച്ചറല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ കേരള എന്ന പ്രോജക്ട് ആണ് കൃഷി വകുപ്പ് ആവിഷ്ക്കരിച്ചത്. ഇതുവഴി കൃഷി പ്രചരിപ്പിക്കുന്നതിനും കര്‍ഷകരുടെ സംശയങ്ങള്‍ ദുരീകരിക്കുകയുമാണ് ലക്ഷ്യം. ഈ പ്രോജക്ട് ആണ് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയെ നോക്കുകുത്തിയാക്കിയിട്ട് സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിച്ചത്.
സംസ്ഥാനത്തെ കാര്‍ഷിക വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ഭീമമായ തുകയാണ് നല്‍കുന്നത്. ഇത് കര്‍ഷകര്‍ക്ക് എത്തുന്നില്ല. വകമാറ്റി ചെലവഴിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക വിജ്ഞാന വ്യാപനത്തിന് നല്‍കിയിട്ടുള്ള തുകയിലും സംസ്ഥാന കൃഷി വകുപ്പ് തിരിമറി നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യുന്ന പദ്ധതികള്‍ കേരളത്തില്‍ അട്ടിമറിക്കുകയാണ്.
ഹോര്‍ട്ടികോര്‍പ്പിലും അഴിമതിയാണ്. പിന്‍വാതില്‍ നിയമനം നടക്കുന്നു. ആത്മാ പദ്ധതി അട്ടിമറിക്കുന്നു. സ്വന്തക്കാരെ തിരുകി കയറ്റുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും കാലത്ത് നടന്നിട്ടുള്ള അഴിമതികള്‍ കണ്ടുപിടിക്കാന്‍ കേന്ദ്ര ഏജന്‍സി അനേ്വഷിക്കണം.
കൃഷി വകുപ്പില്‍ നടന്നിട്ടുള്ള കോടികളുടെ വെട്ടിപ്പ് കേന്ദ്ര ഏജന്‍സിയെ അനേ്വഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക മോര്‍ച്ചയുടെ നേതൃത്വത്തില്‍ നാളെ രാവിലെ സെക്രേട്ടറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുമെന്നും വെങ്ങാനൂര്‍ ഗോപകുമാര്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റ് ജി.പി. ശ്രീകുമാര്‍, ജനറല്‍ സെക്രട്ടറിമാരായ തിരുപുറം ബിജു, എം.ആര്. ചന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: