വാഷിങ്ടെണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്തുവിടുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി ജെയിംസ് ക്ലാപ്പര്‍. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ അടുത്താഴ്ച തന്നെ പുറത്തുവിടുമെന്നും ക്ലാപ്പര്‍ അറിയിച്ചു.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മെയിലുകള്‍ ഹാക്ക് ചെയ്യാന്‍ പുടിന് നേരിട്ട് ഇടപ്പെട്ടെന്നും ഇതിനു പിന്നിലുള്ള ലക്ഷ്യം പിന്നീട് വ്യാക്തമാക്കുമെന്നും ക്ലാപ്പര്‍ അറിയിച്ചു. ഇതു സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് കൈമാറിയതായി ഇന്റലിജന്‍സ് മേധാവി അറിയിച്ചു. അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് എന്ന നിലയില്‍ ഡൊണാള്‍ഡ് ട്രംപിനും റിപ്പോര്‍ട്ട് കൈമാറും. പിന്നീട് വിവരങ്ങള്‍ പുറത്തറിയിക്കാനാണ് തീരുമാനം.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലിനെ ചൊല്ലി അമേരിക്കയും റഷ്യയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ ഇടപെടല്‍ സ്ഥിരീകരിച്ചുകൊണ്ട് അമേരിക്കന്‍ ഇന്റലിജന്‍സ് മേധാവി രംഗത്തെത്തുന്നത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക പുറത്താക്കിയിരുന്നു.
തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഡൊണാള്‍ഡ് ട്രംപിനെ വിജയിപ്പാന്‍ റഷ്യ ഇടപെട്ടു മെയിലുകള്‍ ചോര്‍ത്തി എന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ റഷ്യയുടെ ഇടപെടല്‍ വിജയം കണ്ടുവെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ കാലം തൊട്ടു തന്നെ ഈ ആരോപണങ്ങള്‍ ട്രംപ് ക്യാമ്പ് തള്ളികളഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: