കോതമംഗലം: തട്ടേക്കാട് വനത്തില്‍ യുവാവ് കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. വെടിയേറ്റ് രക്തം വാര്‍ന്നാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശരീരത്തില്‍ നിന്നും വെടിയുണ്ടകള്‍ കണ്ടടുത്തിട്ടുണ്ട്.
തട്ടേക്കാട് വഴുതനപ്പിള്ളി മാത്യു (ജോസ്) ന്റെ മകന് ടോണി (25)യെയാണ് ഇന്നലെ വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാനയുടെ ആക്രമണത്തിലായിരുന്നു ടോണി കൊല്ലപ്പെട്ടതെന്നായിരുന്നു ആദ്യം പുറത്തു വന്ന വാര്‍ത്തകള്‍. എന്നാല്‍ ടോണിയുടെ ശരീരത്തില്‍ മറ്റു പരിക്കുകളില്ലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പോലിസ് സര്‍ജന്റെ നേത്യത്വത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം രാത്രി വൈകിയാണ് അവസാനിച്ചത്. ബുധനാഴ്ച രാത്രി 10.30 ഓടെ തട്ടേക്കാട് വനമേഖലയിലെ ഞായപ്പിളളി ഭാഗത്തായിരുന്നു ടോണി കാട്ടാനയുടെ ആക്രമണത്തിന് ഇരയായതെന്ന് പറയപ്പെടുന്നു.
രാത്രി എട്ടോടെ വനത്തില്‍ കയറിയ നാല്‍വര്‍ സംഘം പത്തരയോടെ കാട്ടാനകള്‍ക്ക് മുന്നില്‍പ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഞായപ്പിള്ളി വാട്ടപ്പിളളി തങ്കച്ചന്റെ മകന് ബേസിലി (32)നെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.
ടോണി സംഭവ സ്ഥലത്ത് വച്ച് മരിച്ചതായാണ് ഫോറസ്റ്റ് ഉദേ്യാഗസ്ഥര്‍ക്ക് ലഭിച്ച വിവരം. ടോണിയുടെ തുടയില്‍ വെടിയേറ്റതുപോലെയുള്ള മുറിവും കാണപ്പെട്ടിരുന്നു. കാട്ടാനക്കുട്ടം ആക്രമിക്കുന്നതിനിടയില്‍ തുരത്തുന്നതിനായി കാട്ടാനക്കിട്ട് വച്ച വെടി തെറ്റിക്കൊണ്ടതാവാം ടോണിയുടെ കാലിലെന്നായിരുന്നു നിഗമനം.
തലക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റ ബേസിലിനെ രാജഗിരി ആശുപത്രിയില്‍ തിവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഞായപ്പിളളി സ്വദേശികളായ ഷൈറ്റ്, അജിഷ് എന്നിവര്‍ നിസ്സാര പരിക്കുകളോടെ ഓടി രക്ഷപ്പെട്ടു. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിയുന്നത്. പിന്നീട് നാട്ടുകാരും ചേര്‍ന്ന് രാത്രി 12.45 ഓടെയാണ് ആംബുലന്‍സില്‍ ഇരുവരെയും കോതമംഗലത്ത് ആശുപത്രിയില്‍ എത്തിച്ചത്.
ടോണിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്ക്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് ഞായപ്പിളളി സെന്റ് ആന്റണീസ് പളളിയില്‍. ടോണി എഞ്ചിനീയറിങ് ബിരുദധാരിയാണ്. അമ്മ ഏലിക്കുട്ടി (സെലിന്) കോതമംഗലം തോട്ടുങ്കല്‍ കുടുംബാംഗമാണ്. സഹോദരി സ്മിത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: