കൊച്ചി: മുന്‍മന്ത്രി ഇ.പി. ജയരാജന്റെ ബന്ധുനിയമന കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതാവശ്യപ്പെട്ട് വിജിലന്‍സിന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ജില്ലാ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിജിലന്‍സ് സര്‍ക്കാരിന്റെ കളിപ്പാവയാണെന്നും കോടതിയില്‍ കേസ് വരുന്നതിന് തൊട്ടുതലേന്ന് കേസ് എടുക്കുന്ന രീതിയാണ് വിജിലന്‍സിന് എന്നും അദ്ദേഹം പറഞ്ഞു. കൊലക്കേസില്‍ വിചാരണ നേരിടുന്നയാള്‍ മന്ത്രിയായി തുടരുന്നതിലെ ഔചിത്യമെന്താണെന്ന് വ്യക്തമാക്കാനുള്ള ധാര്‍മ്മികബാദ്ധ്യത സീതാറാം യെച്ചൂരിക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേര് പറഞ്ഞ് കേരളത്തിന്റെ റേഷന്‍ വിതരണം അവതാളത്തിലാക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
സംസ്ഥാനത്തിന് കൂടുതലായി വേണ്ട 2 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചുകൊണ്ടിരുന്നതാണെന്നും നിലവിലെ ഭക്ഷ്യമന്ത്രിയുടെ അലംഭാവമൊന്നുകൊണ്ടു മാത്രമാണ് റേഷന്‍കടകള്‍ അടഞ്ഞുകിടക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
സര്‍ക്കാരിനെതിരായ ജനവികാരം ഉള്‍ക്കൊണ്ടുകൊണ്ടുള്ള സമരപരിപാടികളാവും മുന്നോട്ടുകൊണ്ടുപോകുകയെന്ന് കെപിസിസിപ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു. അഴിമതി മുഖ്യവിഷയമാക്കി അധികാരത്തിലെത്തിയവര്‍ 4 മാസത്തിനുള്ളില്‍ ഒട്ടേറെ അഴിമതിക്കേസുകളില്‍ ആരോപണവിധേയരാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: