തിരുവനന്തപുരം: ഡിജിറ്റല്‍ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കും തിരുവനന്തപുരം റീജിയണല്‍ ഡയറക്ടര്‍ക്കും കത്ത് നല്കി.
സര്‍വ്വീസ് ചാര്‍ജ്ജ് എന്ന പേരില്‍ ബാങ്കുകള്‍ പണം ഈടാക്കുന്നത് സാധാരണക്കാരെ ഡിജിറ്റില്‍ ഇടപാടുകളില്‍ നിന്ന് അകറ്റുമെന്ന് രമേശ് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. നോട്ട് ഇടപാടുകള്‍ കുറച്ചു കൊണ്ടു വരിക എന്ന മഹത്തായ ലക്ഷ്യം അട്ടിമറിക്കപ്പെടാന്‍ ഇത് ഇടയാക്കും. ഇതിന് റിസര്‍വ്വ് ബാങ്ക് തന്നെ കൂട്ടു നില്ക്കുക എന്നത് വിരോധാഭാസമാണ്. അതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള പരിധി എടുത്തുകളയണമെന്നും എംടി രമേശ് കത്തില്‍ ആവശ്യപ്പെട്ടു.
എടിഎം ഇടപാടുകള്‍ പരിധി കഴിഞ്ഞാല്‍ പണം ഈടാക്കുന്നത്, ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കുള്ള മര്ച്ചന്റ്ഡിസ്കൗണ്ട് നിരക്ക് ഈടാക്കല്‍, ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് വാങ്ങല്‍ എന്നിവ സാധാരണക്കാരെ ഡിജിറ്റല്‍ ഇടപാടില്‍ നിന്ന് അകറ്റുകയേയുള്ളൂ എന്ന് കത്തില്‍ പറയുന്നു. അങ്ങനെ വന്നാല്‍ നോട്ട് ഇടപാടുകള്‍ കുറച്ചു കൊണ്ടു വരിക എന്ന രാജ്യത്തിന്റെ മഹത്തായ ലക്ഷ്യം അട്ടിമറിക്കപ്പെടും എന്ന കാര്യം ഉറപ്പാണ്. ഇതിന് റിസര്‍വ്വ് ബാങ്ക് തന്നെ കൂട്ടു നില്‍ക്കുന്നത് വിരോധാഭാസവുമാണ്. ഈ സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പൂര്‍ണ്ണമായും സൗജന്യമാക്കുക എന്നതാണ് അഭിലഷണീയം.
അതിനാല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ബാങ്കുകള്‍ ഈടാക്കുന്ന സര്‍വ്വീസ് ചാര്‍ജ്ജ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും സൗജന്യ എടിഎം ഇടപാടുകള്‍ക്കുള്ള പരിധി എടുത്തുകളയണമെന്നും രമേശ് ആവശ്യപ്പെട്ടു. രാജ്യത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തേകുന്ന ഈ നടപടി പ്രാബല്യത്തിലാക്കാന്‍ വേണ്ട കാര്യങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്നും രമേശ് കത്തില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: