തിരുവനന്തപുരം: തപസ്യ കലാസാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ പത്താമത് സഞ്ജയന് പുരസ്കാരം പി.നാരായണകുറുപ്പിന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് സമ്മാനിച്ചു.
നാരായണകുറുപ്പിന് പുരസ്കാരം സമ്മാനിക്കുന്നതില്‍ അതീവ സന്തോഷമുണ്ടെന്ന് പി.പരമേശ്വരന് പറഞ്ഞു. പൊങ്ങച്ചത്തിന്റെ ലാഞ്ചനയില്ലാത്ത സാഹിത്യകാരനും നിഷ്കളങ്കമായ ഹൃദയത്തിനുടമയുമാണ് നാരായണകുറുപ്പെന്ന് തുറവൂര്‍ വിശ്വംഭരന് പറഞ്ഞു. ഭഗവത്ഗീതാ ദര്‍ശനം അടിസ്ഥാനമാക്കിയും അതിലൂടെ ലോകജനതയുടെ ജീവിതം കാണുകയും ചെയ്തയാളാണ് സഞ്ജയനെന്ന് അദ്ദേഹം അനുസ്മരിച്ചു. ക്രിയാത്മക ധിക്കാരത്തിന്റെ ധീരമായ സ്വരമായിരുന്നു സഞ്ജയനെന്നും ദുഖകരമായ ജീവിതത്തിലും വായനക്കാരെ സന്തോഷിപ്പിച്ച പ്രതിഷയായിരുന്നു അദ്ദേഹമെന്നും തുറവൂര്‍ വിശ്വംഭരന് പറഞ്ഞു.
ഭാരതസംസ്കാരം ഉള്ളില്‍വച്ചുകൊണ്ട് അങ്ങനെയല്ലയെന്ന് ഭാവിക്കുന്നവരാണ് സാഹിത്യരംഗത്ത് അധികമെന്നും സാഹിത്യരംഗത്ത് നിലനില്കാന് കുഴലൂത്തുകരെ തയ്യാറാക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും അദ്ധ്യക്ഷതവഹിച്ച മുന്‍ ചീഫ് സെക്രട്ടറി ആര്.രാമചന്ദ്രന് നായര്‍ പറഞ്ഞു.
സഞ്ജയന്റെ പാത പിന്തുടരാന് ഇന്ന് ആരും തയ്യാറാകാത്തതില്‍ വിഷമമുണ്ടെന്ന് പി.നാരായണകുറുപ്പ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
എഴുത്തുകാരിന്ന് സ്വാര്‍ത്ഥതയുള്ളവരും സാമൂഹിക പ്രതിബദ്ധത ഇല്ലാത്തവരുമായി മാറുന്നു. സഞ്ജയന് സ്മാരകങ്ങളോ പ്രതിമകളോ ആരും ഇതുവരെയും നിര്‍മ്മിച്ചിട്ടില്ല. തപസ്യ സാംസ്കാരിക വേദി മാത്രമാണ് അദ്ദേഹത്തെ സ്മരിക്കുന്നതെന്നും പി.നാരായണകുറുപ്പ് പറഞ്ഞു. ഡോ. എ.എം. ഉണ്ണികൃഷ്ണന് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. പ്രൊഫ.പൂജപ്പുര കൃഷ്ണന് നായര്‍ പ്രശസ്തിപത്രം വായിച്ചു. തപസ്യ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് പി.ജി. ഹരിദാസ്, തപസ്യ സംസ്ഥാന ജനറല്‍സെക്രട്ടറി സി.രജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: