തൊടുപുഴ: വെള്ളിയാമറ്റം ഭഗവതി ക്ഷേത്രത്തിലെ കേസില്‍പെട്ട റബ്ബര്‍മരങ്ങള്‍ മുറിച്ച് കടത്താന്‍ നീക്കം. കോടതി വിധി നിലനില്‍ക്കെയാണ് ഇതിനെ വെല്ലുവിളിച്ച് റബ്ബര്‍ മരങ്ങള്‍ മുറിച്ച് കടത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇങ്ങോട്ട് റോഡ് വെട്ടിയത്. ക്ഷേത്രത്തിന് സമീപത്തായുള്ള ഇവിടെ മെയിന്റോഡില്‍ നിന്നും തിട്ടയിടിച്ചാണ് ഉള്ളിലേക്ക് വഴിവെട്ടിയിരിക്കുന്നത്.
യാതൊരു വിധത്തിലുമുള്ള നശിപ്പിക്കലുകളും നിര്‍മ്മാണങ്ങളും പാടില്ല എന്ന് കോടതി ഉത്തരവ് നിലനില്‍ക്കെയാണ് ഈ നിക്കം. ക്ഷേത്രഭൂമിയില്പ്പെട്ട് 570 ഏക്കറിലധികം ഭൂമിയുടെ കേസ
ാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ രണ്ടേക്കറോളം വരുന്ന രബ്ബര്ത്തോട്ടമാണിത്. മാടക്കല്‍ ചാക്കോ (വാഗയാനി) എന്നയാള്‍ കൈവശപ്പെടുത്തി വച്ചിരിക്കുന്ന സ്ഥലത്തെ 250 ഓളം മരങ്ങളാണ് മുറിച്ച് കടത്താന്‍ ശ്രമം ആരംഭിച്ചിരിക്കുന്നത്. 10 വര്‍ഷം മുമ്പ് തല്‍സ്ഥിതി തുടരണമെന്നും അല്ലാത്ത പക്ഷം കോടതിയില്‍ ബോണ്ട് കെട്ടി വെച്ച് നിര്‍മ്മാണം നടത്തണമെന്നും കോടതി വിധി വന്നിരുന്നു. ഇത് മറി കടന്നാണ് ഇപ്പോള്‍ നീക്കം നടക്കുന്നത്.
മരങ്ങള്‍ ഇളംദേശം സ്വദേശി വാവുണ്ണി എന്നയാളാണ് വാങ്ങിയിരിക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. കോടതി ഉത്തരവിനെക്കുറിച്ച് എല്ലാ അറിഞ്ഞിട്ടും ഉത്തരവിനെ വെല്ലുവിളിച്ചു കൊണ്ട് മരം വാങ്ങിയത് നിയമ വ്യവസ്ഥയോടും ക്ഷേത്രത്തോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇത് ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ക്ഷേത്രം സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന പ്രതിഷേധയോഗത്തില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.
രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ക്ഷേത്ര സ്വത്ത് കൈവശപ്പെടുത്താനുള്ള നീക്കത്തെ ഏത് വിധേനയും ചെറുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി ഉള്‍പ്പെടെയുള്ള ഹൈന്ദവ പ്രസ്ഥാനങ്ങള്‍ സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇന്ന് മരം മുറിച്ച് കടത്തുമെന്ന് വാങ്ങച്ചയാള് അറിയ
ിച്ചതായാണ് വിവരം. പോലീസിന്റെ സഹായം തേടാനുള്ള ശ്രമത്തിലാണ് ക്ഷേത്രം ഭാരവാഹികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: