അടിമാലി: കോണ്‍ഗ്രസിലെ പടല പിണക്കം അണപൊട്ടുന്നു. ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി മുതിര്‍ന്ന നേതാവ് രംഗത്ത്.
ഇന്നലെ അടിമാലിയിലെത്തിയ ഓള് ഇന്‍ഡ്യ കോണ്‍ഗ്രസ് കമ്മിറ്റി (എ.ഐ.സി.സി.) നിരീക്ഷകനായ ഇവാന് ഡിസൂസയ്ക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും കെപിസിസി എക്സിക്യൂട്ടീവ് അംഗവുമായ സി.എന്‍. സോമരാജന് പരാതി നല്കി. മുന്‍ ഡി.സി.സി. അധ്യക്ഷനും ഇപ്പോഴത്തെ ബ്ലോക്ക് കമ്മിറ്റിയ്ക്കും എതിരെ
ര രൂക്ഷ വിമര്‍ശനവുമായാണ് സോമരാജന് രേഖാമൂലം കത്ത് നല്‍കിയിരിക്കുന്നത്. എന്നാല്‍ പുതിയതായി ഡിസിസി പ്രസിഡന്റായി ഇബ്രാഹികുട്ടി കല്ലാറിനെതിരെ വിമര്‍ശനമില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ്, ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്നീ ഘട്ടങ്ങളില്‍ ഇടുക്കി ഡി.സി.സി പ്രസിഡന്റ്, അടിമാലി ബ്ലോക്ക് കമ്മിറ്റി എന്നിവയുടെ പ്രവര്‍ത്തനം വന്‍പരാജയമായിരുന്നു എന്നാണ് കത്തില്‍ പറയുന്നത്.
കഴിഞ്ഞ 40 വര്‍ഷത്തിലേറെയായി കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും ഇപ്പോള്‍ കെ.പി.സി.സി. എക്സിക്യൂട്ടീവ് അംഗമായിരുന്നിട്ടും കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഡി.സി.സിയും ബ്ലോക്ക് കമ്മിറ്റിയും തന്നെ ഒരുകാര്യവും അറിയിക്കുന്നില്ലെന്നും തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിനു മുന്‍പ് കൂടി ആലോചിക്കുന്നില്ലെന്നും പരാതിയിലുണ്ട്. അടിയന്തിരമായി നടപടി എടുക്കണമെന്നും ലെറ്റര്‍ഹെഡില്‍ നല്കിയ കത്തില്‍ ആവശ്യപ്പെടുന്നു. പാര്‍ലമെന്റ്, ത്രിതല പഞ്ചായത്ത,്നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പാര്‍ട്ടിക്ക് ജില്ലയില്‍ അടിതെറ്റിയത് വന്‍വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: