കുമളി: അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കടത്തി കൊണ്ട് വരുന്ന കഞ്ചാവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം വണ്ടിപ്പെരിയാര്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പിടിയിലായത് ഏറെയും ചെറുപ്പക്കാര്‍.
83 കേസുകളാണ്്
ഇവിടെ മാത്രം പോയ വര്‍ഷം രേഖപ്പെടുത്തിയത്. അതായത് ശരാശരി ഒരാഴ്ചയില്‍ രണ്ട് കേസുകള്‍. ഈ സംഭവങ്ങളില്‍ ഭൂരിപക്ഷം കേസുകളിലും പിടിയിലായിരിക്കുന്നത് യുവാക്കളും വിദ്യാര്‍ത്ഥികളും. പതിനെട്ട് വയസിന് താഴെ പ്രായമുള്ളവര്‍ ഉള്‍പ്പെട്ട പത്തോളം കേസുകള്‍ ഇതില്‍ പെടും. ഇങ്ങനെ പിടിക്കപെട്ടവരില്‍ പന്ത്രണ്ട് വയസ് മുതല്‍ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ കൗമാരക്കാര്‍ നിരവധിയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. എട്ടാം ക്ലാസുകാരന് മുതല്‍ മാധ്യമ വിദ്യാര്ത്ഥിനിവരെ പ്രതിയാക്കപ്പെട്ട സംഭവങ്ങളുണ്ട്. കൂലിപ്പണിക്കാരുടെ മക്കള്‍ മുതല്‍ വിദേശ മലയാളികളുടെ കുട്ടികള്‍ വരെ കള്ളക്കടത്ത് ഹരമാക്കിയിരിക്കുന്നു. പുത്തന്‍ തലമുറയിലെ പെണ്‍ക്കുട്ടികളും ലഹരി ഉപയോഗത്തിന് അടിമകളാണ്.
കൂടുതല്‍ പേരും സ്വന്തം ഉപയോഗത്തോടൊപ്പം വില്പന കൂടി ലക്ഷ്യം വച്ചാണ് ലഹരി കടത്തി കൊണ്ട് വരുന്നത്. കേരളത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്ന് തമിഴ്നാട്ടിലെ കമ്പത്തുള്ള മൊത്ത കച്ചവടക്കാരില്‍ നിന്ന് നൂറ് ഗ്രാമ
ം മുതല്‍ കിലോക്കണക്കിന് വാങ്ങി സ്വദേശത്തേക്ക് കടത്തുകയാണ് പതിവ്.
കമ്പത്തിന് സമീപമുള്ള വടക്കപെട്ടി എന്ന പ്രദേശം കഞ്ചാവിന്റെ മൊത്ത കച്ചവട കേന്ദ്രമായാണ് അറിയപ്പെടുന്നത്. തമിഴ്നാട് ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം ഇവിടെ മാത്രം അന്‍പതോളം മൊത്ത കച്ചവടക്കാരുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ കേരളം അതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്ഥലങ്ങളില്‍ നിന്ന് ആയിരം കിലോ കഞ്ചാവോളം മൂന്ന് കേസുകളിയായി തമിഴ്നാട് അധികൃതര്‍ പിടികൂയിരുന്നു. കേരളം തമിഴ്നാട് ഉദ്യോഗസ്ഥര്‍ തമ്മില്‍ കൂടിയാലോചിച്ച് നടത്തിയ പരിശോധനയിലാണ് ഇത്രയും ഭീമമായ അളവില്‍ ലഹരി കള്ളക്കടത്ത് കണ്ടെത്താന്‍ കഴിഞ്ഞത്.
അധികൃതരുടെ കെണിയില്‍ പെടാതിരിക്കാന്‍ സാങ്കേതിക വിദ്യയുടെ സഹായവും കഞ്ചാവ് കടത്തുകാര്‍ തേടുന്നു. ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം പെരിയാറിന് സമീപം വള്ളക്കടവിി
ല്‍ വിദ്യാര്‍ത്ഥിനിയായ യുവതിയും ഇവരുടെ ആണ് സുഹൃത്തും ഉള്‍പ്പെട്ട സംഭവം.
സര്‍ക്കാര്‍ സ്കൂളിലെ വിദ്യാര്‍ത്ഥി മുതല്‍ ടെക്നോ പാര്‍ക്ക് ജീവനക്കാരന് വരെ കടത്തുകാരായി മാറിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: