തൃശൂര്‍:രണ്ട് വര്‍ഷത്തിനകം ജില്ലയിലെ ഉപയോഗശൂന്യമായ കുളങ്ങള്‍ ജലസംഭരണികളാക്കി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍.മണ്ണുപര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി നടപ്പിലാക്കുന്ന 49.61 കോടിരൂപയുടെ 31 പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം വില്ലടം ഹയ്യര്സെക്കണ്ടറി സ്കൂളില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെ മണ്ണു ഭൂവിഭവ റിപ്പോര്‍ട്ടിന്റെ പ്രകാശനവും കേന്ദ്രാവിഷ്കൃത സോയില്‍ ഹെല്‍ത് കാര്‍ഡ് പദ്ധതിപ്രകാരം മുളംകുന്നത്ത്കാവ് ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്കായി തയ്യാറാക്കിയ സോയില്‍ ഹെല്‍ത് കാര്‍ഡുകളുടെ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ നിര്‍വ്വഹിച്ചു. മേയര്‍ അജിതജയരാജന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷമാരായ അജിത വിജയന് (വികസനം) എം.ആര് റോസിലി (നഗരാസൂത്രണം) ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ജിന്നിജോസ് പ്രതിപക്ഷനേതാവ് അഡ്വ. എം.കെമുകുന്ദന്‍, കൗണ്‍സിലര്‍ ശാന്ത അപ്പു,മണ്ണുപര്യവേഷണ മണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന് മോഹന്‍,ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ മറിയാമ്മ ജെ ജോര്‍ജ്ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനവും തെയ്യംവേഷങ്ങളുടെ അകമ്പടിയോടെയുള്ള ഘോഷയാത്രയും ഉണ്ടായിരുന്നു. മണ്ണിന്റെ ഗുണനിലവാരം രേഖപ്പെടുത്തിയ സോയില്‍ ഹെല്‍ത് കാര്‍ഡുകള്‍ കര്‍ഷകര്‍ക്ക് ചടങ്ങില്‍ വിതരണംചെയ്തു. പച്ചക്കറിവിത്തുകളുടെ വിതരണവും കര്‍ഷകരുടെ സംശയനിവാരണത്തിനുള്ള സംവിധാനവും യോഗത്തോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: