ചാലക്കുടി:താലൂക്ക് സര്‍ക്കാര്‍ ആശുപത്രിയിലെ സെപ്റ്റി ടാങ്ക് വീണ്ടും പൊട്ടിയൊലിച്ച് മാലിന്യം പുറത്തേക്കൊഴുകാന്‍ തുടങ്ങിയതോടെ രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തില്‍.രണ്ട് മാസം മുന്‍പ് ടാങ്ക് പൊട്ടി മാലിന്യം പുറത്തേക്ക് വന്നതിനെ തുടര്‍ന്ന് ചില അറ്റ കുറ്റ പണികള്‍ നടത്തിയെങ്കിലും ശാശ്വാതമായ പരിഹാരം കാണാന്‍ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം നടത്തിയ സ്ത്രീകളുടെയും കുട്ടികളുടേയും പുതിയ ബ്ലോക്കിലെ ടാങ്കാണ് നിര്‍മ്മാണത്തിലെ അപാകത മൂലം നിറഞ്ഞ് കവിഞ്ഞ് പുറത്തേക്ക് ഒഴുക്കുകയാണ്.മുന്‍പ് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ സൂപ്രണ്ട് ഓഫീസ് ഉപരോധവും മറ്റും നടത്തിയപ്പോള്‍ നഗരസഭ അധികൃതര്‍ അടിയന്തിരമായി പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞെങ്കിലും ചെറിയ അറ്റകുറ്റപ്പണികള്‍ മാത്രമാണ് നടത്തിയത്.നിര്‍മ്മാണം നടത്തിയ കരാറുകാരനെ കൊണ്ട് ഇതിന്റെ അറ്റ കുറ്റ പണികള്‍ നടത്തുവാന്‍ അധികൃതര്‍ തയ്യാറാകണമെന്ന് യൂവമോര്‍ച്ച ആവശ്യപ്പെട്ടു.ഉദ്ഘാടനം നടത്തി ഒരു വര്‍ഷത്തിനുള്ളല്‍ തന്നെ സ്പെറ്റി ടാങ്ക് കേടുവന്നതിന് ഉതരവാദി കരാറുകാരനാണ്.
ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കുകയും നിര്‍മ്മാണത്തിലെ അപാകതകള്‍ അന്വേക്ഷിക്കുകയും വേണം.അടിയന്തിരമായി പ്രശ്നത്തിന് പരിഹാരം കാണാന്‍ അധികൃതര്‍ തയ്യാറായില്ലെങ്കില്‍ നഗരസഭ ഓഫീസ് മാര്‍ച്ച് അടക്കമുള്ള ശക്തമായ സമരങ്ങള്‍ക്ക് യൂവമമോര്ച്ച നേതൃത്വം നല്‍ക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സുനില്‍ കാരപ്പാടം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: