പാലക്കാട്: തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്ന ഭാരതത്തെ ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളിലൂടെ ഉയര്ത്തെഴുന്നേല്പ്പിക്കുവാനാണ് മോദിസര്‍ക്കാര്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം സി.കെ.പത്മനാഭന് പറഞ്ഞു.സംസ്ഥാന ജന.സെക്രട്ടറി കെ.സുരേന്ദ്രന് നയിക്കുന്ന പാലക്കാട് മേഖലാജാഥ സ്റ്റേഡിയം ബസ് സ്റ്റാന്റ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതാക സി.കെ.പത്മനാഭന് കെ.സുരേന്ദ്രന് കൈമാറിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭാരതത്തെ അഴിമതിയുടെയും കള്ളപ്പണത്തിന്റെയും കൂത്തരങ്ങാക്കി മാറ്റി. കള്ളപ്പണം സമാന്തര സമ്പദ് വ്യവസ്ഥതന്നെ ഉണ്ടാക്കി. ഭാരതത്തെ തകര്‍ക്കുവാന്‍ ഭീകരവാദികളെ പരസ്യമായും രഹസ്യമായും സഹായിക്കുന്ന നടപടികളാണ് പ്രതിപക്ഷം കൈക്കൊള്ളുന്നത്. ഇതിനെതിരെ ശക്തമായ നടപടിയാണ് വിവിധ നടപടികളിലൂടെ മോദി എടുത്തിട്ടുള്ളത്. രാജ്യത്ത് പ്രതിസന്ധിയുണ്ടെന്ന രീതിയിലുള്ള പ്രചാരണമാണ് ഇവര്‍ നടത്തുന്നത്.ഏഴുപതിറ്റാണ്ടായി തുടരുന്ന പഴയ ചട്ടക്കൂടിനെ മാറ്റി പുതിയ നീക്കം നടത്തുമ്പോള്‍ ചില ബുദ്ധിമുട്ടുകളെല്ലാം ഉണ്ടാവും. അതിനെ തരണംചെയ്യുവാനുള്ള ആര്‍ജ്ജവവും കാഴ്ചപ്പാടും മോദി ഭരണകൂടത്തിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞസര്‍ക്കാരിന്റെ അതേപാതപിന്തുടരുമെന്നാണ് പ്രതിപക്ഷവും സാമ്രാജ്യത്വ ശക്തികളും കരുതിയത്. എന്നാല്‍ അതില്‍ നിന്ന് വിരുദ്ധമായി ഭാരതത്തെ ലോക ശക്തിയാക്കി മാറ്റുവാനുള്ള ശ്രമമാണ് മോദി കൈക്കെ#ാള്ളുന്നത്. ഇതിലുള്ള അസ്വസ്ഥതയാണ് അവര്‍ പ്രകടിപ്പിക്കുന്നത്. രാജ്യത്ത് ബിജെപിയും ബിജെപി വിരുദ്ധശക്തികളുമായിരാഷ്ട്രീയധ്രുവീകരണം സംഭവിച്ചിരിക്കുകയാണ്. ബിജെപിയെ പരാജയപ്പെടുത്തുവാനുള്ള എല്ലാവിധ തന്ത്രങ്ങളും പാളിയപ്പോഴാണ് നോട്ട് അസാധുവാക്കിയതിന്റെ പേരില്‍ അവര്‍ വീണ്ടും ഒന്നിച്ചത്. എന്നാല്‍ അതിലും അവര്‍ക്ക് പാളിച്ച പറ്റി.
രാജ്യത്ത് ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന കള്ളപ്പണത്തിനും കള്ളനോട്ടിനും തടയിടുവാനാണ് മോദി ശ്രമിക്കുന്നത്. അതിനുള്ള ഫലവും കണ്ടുതുടങ്ങി. അടിസ്ഥാനപരമായ മാറ്റം ഉണ്ടാക്കി ഒരു നവഭാരതം സൃഷ്ടിക്കുവാനാണ് ബിജെപി ആഗ്രഹിക്കുന്നത്.കേരളത്തിലും ബിജെപി ശക്തിയായി മാറുന്നത് തടയുവാനാണ് കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുന്നത്. എന്നാല്‍ ജനം പാര്‍ട്ടിയോടൊപ്പമാണെന്ന് കഴിഞ്ഞതെരഞ്ഞെടുപ്പുകള് തെളിയിച്ചു വെന്ന് സി.കെ.പത്മനാഭന് പറഞ്ഞു.കേരളത്തെ പിന്നോട്ടടിപ്പിക്കുന്ന പിന്തിരിപ്പന് പ്രതിലോമശക്തികളുടെ കുത്തക തകരുമെന്ന കാര്യത്തില്‍ യാതൊരുസംശയവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഹകരണമേഖലയെ സംരക്ഷിക്കുക,റേഷന്പുനസ്ഥാപിക്കുക,കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള രാഷ്ട്രീയ പ്രചാരണയാത്ര ഇന്നലെ പുതുശ്ശേരിയില്‍ സമാപിച്ചു.
ഇന്ന് രാവിലെ ചിറ്റൂര്‍ മണ്ഡലത്തിലെ ആശുപത്രിപ്പടി,നെന്മാറയിലെ കൊടുവായൂര്‍, ആലത്തൂരിലെ കുഴല്‍മന്ദം,തരൂരിലെ കോട്ടായി,കോങ്ങാട് ടൗണ്‍,മണ്ണാര്‍ക്കാട് ടൗണ്‍,ഒറ്റപ്പാലം ടൗണ്‍,കുളപ്പുള്ളി എന്നിവിടങ്ങളില്‍ സ്വീകരണം നടക്കും. ഒറ്റപ്പാലത്ത് ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.മുരളീധരനും,കുളപ്പുള്ളിയില്‍ ദേശീയ സെക്രട്ടറി എച്ച്.രാജയും സംസാരിക്കും.10ന് രാവിലെ കൂറ്റനാട്,പട്ടാമ്പി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്രമലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും. യാത്ര12ന് തൃശൂരില്‍ സമാപിക്കും. തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന സമാപനത്തില്‍ ദേശീയനിര്‍വ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് സംസാരിക്കും.പാലക്കാട്,മലപ്പുറം, തൃശൂര്‍ ജില്ലകളിലായി 34 സ്വീകരണങ്ങള്‍ ഉണ്ടായിരിക്കും. സംസ്ഥാന സെക്രട്ടറി സി.കൃഷ്ണകുമാറാണ് ജാഥാ കണ്‍വീനര്‍.സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എന്‍.ശിവരാജന്, എം.എസ്.സമ്പൂര്‍ണ്ണ,സംസ്ഥാന സെക്രട്ടറി എ.കെ.നസീര്‍,ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ജിജി ജോസഫ് എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.
യാത്രയുടെ കണ്‍വീനറും,മധ്യമേഖലാ ജന.സെക്രട്ടറി പി.വേണുഗോപാല്‍,ഉത്തരമേഖല ജന.സെക്രട്ടറി കെ.നാരായണന് എന്നിവര്‍ ജോ.കണ്വീനറുമാരുമാണ്.
മണ്ഡലം പ്രസിഡന്റ് കെ.വി.വിശ്വനാഥ് അധ്യക്ഷതവഹിച്ചു.എ.കെ.നസീര്‍ പ്രസംഗിച്ചു.നേതാക്കളായ അഡ്വ.ഇ.കൃഷ്ണദാസ്,പി.ഭാസി,കെ.വി.ജയന്,പി.വേണുഗോപാല്‍,ഇ.പി.നന്ദകുമാര്‍,പി.രാജീവ്,എസ്.ആര്.ബാലസുബ്രഹ്മണ്യം,പി.സ്മിതേഷ്,എം.അജിതാമേനോന്‍,എം.സുനില്‍,എ.ജെ.ശ്രീനി,ജി.പ്രഭാകരന് എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: