നെയ്യാറ്റിന്‍കര: ഈഴവ സമുദായത്തിന്റെ കാലനായി വി.എം. സുധീരന് പ്രവര്‍ത്തിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. എസ്എന്‍ഡിപി യോഗം നെയ്യാറ്റിന്‍കര യൂണിയന്റെ വജ്രജൂബിലി ആഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. ഈഴവ സമുദായത്തിന്റെ നന്മയ്ക്കായി മൈക്രോ ഫിനാന്‍സ് നടപ്പിലാക്കിയതിന്റെ പേരില്‍ വിവാധങ്ങള് സൃഷ്ടിച്ച് അട്ടിമറിയ്ക്കാന്‍ ശ്രമിച്ചത് ഈഴവ സമുദായക്കാരായ വി.എം. സുധീരനും സിപിഎമ്മിലെ കയര്‍ ഊരിയിട്ട കാളയായ വി.എസ്. അച്ചുതാനന്ദനുമാണെന്ന് അദേഹം പറഞ്ഞു.
കേരളത്തില്‍ ഇന്നും ഈഴവന് അയിത്തം കല്പ്പിച്ചിരിക്കുന്നുവെന്നും അതുകൊണ്ടാണ് വിദ്യാഭ്യാസ രംഗത്തും വ്യവസായ രംഗത്തും ഒറ്റപ്പെടുത്തുന്നതെന്നും അദേഹം അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ സമുദായക്കാരെ പ്രീതിപ്പെടുത്തി വോട്ടു ലഭിക്കണമെങ്കില്‍ ഈഴവ സമുദായത്തെ തള്ളി പറയാണമെന്ന നിലപാടാണ് ഇവിടത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.
നെയ്യാറ്റിന്‍കര അക്ഷയ ഷോപ്പിങ് കോംപ്ലക്സില്‍ നടന്ന എസ്എന്‍ഡിപി വജ്രജൂബിലി ആഘോഷങ്ങളുടെ സമ്മേളന യോഗത്തിനു എസ്എന്‍ഡിപി നെയ്യാറ്റിന്‍കര യൂണിയന് ചെയര്മാന് അഡ്വ: അശോക് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രീതി നടേശന്, ആന്‍സലന്‍ എംഎല്‍എ, നഗരസഭ വൈസ് ചെയര്മാന് കെ.കെ. ഷിബു, യൂണിയന് കണ്‍വീനര്‍ കെ.വി. സൂരജ്, സാംബശിവന്, രാജേഷ്, കിരണ്‍ ചന്ദ്രന്, ബാലചന്ദ്രന്, മുരുകന്, സതീഷ്കുമാര്‍, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: