പണ്ട് പണ്ട്, ടൈറ്റാനിക്ക് കടലില്‍ ഇറങ്ങുന്നതിനും മുമ്പ് കടലില്‍ നീന്താന്‍ തുടങ്ങിയ തിമിംഗലം അന്തരിച്ചു. 105മത്തെ വയസിലാണ് തിമിംഗല മുത്തശി വിടവാങ്ങിയത്. ടൈറ്റാനിക് കപ്പല്‍ കടലില്‍ ഇറങ്ങുന്നതിന് ഒരു വര്‍ഷം മുമ്പ്, അതായത് 1911ലാണ് ഈ തിമിംഗലം പിറന്നത്. കൊലയാളി തിമിംഗലങ്ങളുടെ കൂട്ടത്തിലുളള ഇത് തന്നെയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും കാലം ജീവിച്ചതും. സാധാരണ 70-80 വയസാണ് കൊലയാളി തിമിംഗലങ്ങളുടെ ആയുസ്.
ജെ2 എന്ന ഔദ്യോഗിക നാമത്തിലറിയപ്പെടുന്ന ഇതിനെ 1970 മുതലാണ് ഗവേഷകര്‍ നിരീക്ഷിച്ച് തുടങ്ങിയത്. മനുഷ്യരിലെ പോലെ ഇവയ്ക്കും ആര്ത്തവചക്രമുണ്ട്. ആര്‍ത്തവം ഉണ്ടാകുന്ന മൂന്ന് സസ്തനികളില്‍ ഒന്നാണിത്. ആര്‍ത്തവവുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്കാണ് ഇതിനെ ഉപയോഗിച്ചിരുന്നത്. അവസാനഘട്ടം വരെ ഇതിന് ആര്‍ത്തവം ഉണ്ടായിരുന്നു.
ഒക്ടോബര്‍ മുതല്‍ ഗവേഷകര്‍ക്ക് ഇതിനെ കാണാനായില്ല. അതോടെയാണ് ഇത് മരിച്ചു കാണുമെന്ന സംശയമുണ്ടായത്. ജോര്‍ജിയ ഉള്‍ക്കടല്‍ മുതല്‍ കാലിഫോര്‍ണിയ വരെയുളള ഭാഗമായിരുന്നു തിമിംഗല മുത്തശിയുടെ തട്ടകം.
98 വയസുവരെ ജീവിച്ചിരുന്ന ഓഷ്യന്‍സണ്‍, 95 വയസുവരെ ജീവിച്ച ലൂമി എന്നിവയാണ് കൊലയാളി തിമിംഗലങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന മറ്റുളളവ. ബൗഹെഡ് ഇനത്തില്‍ പെട്ട തിമിംഗലങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ആയൂര്‍ദൈര്‍ഘ്യം. 200 വയസാണ് ഇവയുടെ ശരാശരി ആയുസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: