ദോഹ: ഖത്തര്‍ ഓപ്പണ്‍ ടെന്നീസ് കിരീടം സെര്‍ബിയയുടെ നൊവാക് ദ്യോകൊവിച്ചിന്. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടണിന്റെ ആന്‍ഡി മുറെയെ കീഴടക്കി, സ്കോര്‍: 6-3, 5-7, 6-4.
എടിപി മത്സരങ്ങളില്‍ തുടര്‍ച്ചയായി 28 വിജയങ്ങള്‍ക്കു ശേഷം മുറെയുടെ തോല്‍വി. കഴിഞ്ഞ വര്‍ഷം ലോക ഒന്നാം നമ്പര്‍ സ്ഥാനം നഷ്ടമായ ശേഷം ആദ്യമായാണ് മുറെയെ ദ്യോകൊവിച്ച് തോല്‍പ്പിക്കുന്നത്. ഇവര്‍ തമ്മിലുള്ള പോരാട്ടത്തിലെ 25ാം ജയവും കുറിച്ചു ദ്യോകൊ.
അടുത്തയാഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആത്മവിശ്വാസത്തോടെയിറങ്ങാന് ജയം ദ്യോകൊയെ തുണയ്ക്കും. സെപ്തംബറില്‍ യുവാന്‍ മാര്ട്ടിന് ഡെല്പൊട്രൊയോട് തോറ്റ ശേഷം ആദ്യമായാണ് മുറെ തോല്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: