ഹയര്‍സെക്കണ്ടറി വിഭാഗം മിമിക്രി സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയത് ഹൃദിന്‍ വിശ്വാസ് ബാബു. ചേന്ദമംഗലൂര്‍ എച്ച്എസ്എസിലെ പ്ലസ് ടു സയന്‍സ് വിദ്യാര്‍ഥിയാണ് ഹൃദിന്‍. പരിശീലകന് ആരെന്ന് ചോദിച്ചാല്‍ അച്ഛന് ബാബുവെന്ന് ഉത്തരം. അച്ഛന്റെ പരിശീലനത്തിലൂടെ തുടര്‍ച്ചയായ നാലാം വര്‍ഷമാണ് ഹൃദിന്‍ സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. തമിഴ്നാട്ടിലെ വര്‍ധ ചുഴലിക്കാറ്റും അനുബന്ധ സംഭവവികാസങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുടെ പ്രതികരണങ്ങളും വളരെ തന്മയത്വത്തോടെ ഹൃദിന്‍ അവതരിപ്പിച്ചു. എ.ആര്. റഹ്മാന്റെ ഗാനാലാപനം, അന്യനിലെ വിക്രമിന്റെ ഇരു കഥാപാത്രം എന്നിവ അനുകരിച്ചു. അന്യനിലെ കഥാപാത്രത്തിന്റെ അനുകരണത്തിനായി മുടി നീട്ടിവളര്‍ത്തുകയും ചെയ്തു.
ചലച്ചിത്രതാരങ്ങളായ കമലഹാസന്, ശശി കലിംഗ, നവ്യനായര്‍, അടൂര്‍ ഭവാനി, ബിന്ദുപണിക്കര്‍ എന്നിവരെയും അനുകരിച്ചു. കാര്പ്പെന്ററാണ് ബാബു. മിമിക്രി അവതരിപ്പിക്കാറുണ്ടായിരുന്നെങ്കിലും കലോത്സവ വേദികളില്‍ എത്തപ്പെടാന്‍ ബാബുവിനായിരുന്നില്ല.
തന്റെ ആഗ്രഹം മകനിലൂടെ പൂര്‍ത്തീകരിക്കുകയാണ് ബാബു. വത്സലയാണ് അമ്മ. ദൃശിന്‍ ആശ്വാസ് ബാബു സഹോദരനാണ്. മുക്കം ചെറുതടത്തില്‍ കച്ചേരിവീട്ടിലാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: