ജില്ലാ സ്കൂള്‍ കലോത്സവത്തിന് കൊടിയിറങ്ങുമ്പോള്‍ വിവാദങ്ങള്‍ ബാക്കി. മത്സരത്തിന്റെ തലത്തില്‍ നിന്ന് മാത്സര്യത്തിലേക്ക് മാറിയപ്പോള്‍ കലോത്സവത്തിന്റെ നിറം മങ്ങി. മിക്ക മത്സരങ്ങളുടെയും വിധികര്‍ത്താക്കള്‍ക്കെതിരെ ആരോപണങ്ങളും ഉയര്‍ന്നു. ഒപ്പന, നാടോടി നൃത്തി കുച്ചിപ്പുടി, തുടങ്ങി പ്രധാന നൃത്തയിനങ്ങളുടെയെല്ലാം വിധി നിര്‍ണ്ണയത്തില്‍ വ്യാപകമായ പരാതിയാണുണ്ടായത്. വിധികര്‍ത്താക്കളെ തടയുന്ന രീതിയില്‍ വരെ പ്രതിഷേധങ്ങള്‍ എത്തി. പ്രതിഷേധത്തിനിടെ ഡിഡിഇ ഓഫീസ് ജീവനക്കാരനും വാഹനത്തിന്റെ ഡ്രൈവര്‍ ക്കും മര്‍ദനമേറ്റു.
മത്സരങ്ങള്‍ തുടങ്ങാന്‍ വൈകിയത് മിക്കവാറും മത്സരങ്ങള്‍ പുലര്‍ച്ചെ വരെ നീളുന്നതിന് കാരണമായി. ആദ്യമത്സരാര്‍ത്ഥിയായി വേദിയില്‍ കയറുന്നതിന് മടികാണിക്കുകയായിരുന്നു പലരും. മനപൂര്‍വ്വം വൈകി വേദിയിലെത്തി രജിസ്ട്രേഷന് നടത്തുന്നതും കാണാമായിരുന്നു. ഉപജില്ലകളില്‍ നിന്ന് അപ്പീലുകളിലൂടെ എത്തിയവരുടെ എണ്ണം മൂന്നൂറിനപ്പുറം എത്തി. എന്നാല്‍ അപ്പീലുമായെത്തി സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയവരും കൂട്ടത്തിലുണ്ട്.
എന്‍ജിഒ ക്വാര്‍ട്ടേഴ്സ് എച്ച്എസ്എസ്സില്‍ കെട്ടിയുണ്ടാക്കിയ വേദി തകര്‍ക്കാന്‍ സാമൂഹ്യ വിരുദ്ധര്‍ ശ്രമം നടത്തി. കലോത്സവം കലാപോത്സവമായി മാറുന് കാഴ്ചയാണ് ചിലവേദികളിലെങ്കിലും ഉണ്ടായത്. മിക്ക മത്സരങ്ങളുടെയും വിധി നിര്‍ണ്ണയത്തിനെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയവര്‍ രക്ഷിതാക്കളും പരിശീലകരുമായിരുന്നു. വിധി നിര്‍ണ്ണയത്തിലെ അപാകത ആരോപിച്ച് മുന്നൂറോളം അപേക്ഷകളാണ് സംസ്ഥാന തലത്തിലേക്ക് അപ്പീലിനായി ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: