പൂനെ: രാജ്യത്തിന്റെ കായികനേട്ടങ്ങളെക്കുറിച്ച് പറയുമ്പോള്‍ പൂനെയിലെ ആര്‍മി സ്പോര്‍ട്സ് ഇന്‍ സ്റ്റിറ്റിയൂട്ടിനെ മറക്കുന്നതെങ്ങനെ? ഒളിമ്പ്യന്മാരടക്കം നിരവധി പ്രതിഭകളെ സ മ്മാനിച്ച സ്ഥാപനം സ്വ ന്തം മുറ്റത്ത് നടന്ന മീറ്റില്‍ നിന്നു താരങ്ങളെ ക ണ്ടെത്തി.
സൈന്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലു ള്ള സ്ഥാപനം അത്ലറ്റിക്സ്, ഗെയിംസ് ഇനങ്ങളിലായി അഞ്ഞൂറോളം പേരാണ് ഇവിടെ പരിശീലിക്കുന്നത്. പുലര്‍ച്ചെ മുതല്‍ തുടങ്ങുന്ന പട്ടാളച്ചിട്ടയിലുള്ള ഇവരുടെ പരിശീലനത്തിന് പിന്നില്‍ ല ക്ഷ്യം ഒന്നുമാത്രം, കൈ യെത്തും ദൂരത്തുള്ള ഒളിമ്പിക് മെഡലുകള്‍. മലയാളി താരങ്ങളും പരിശീലകരുമടങ്ങുന്ന സംഘം ഇതിനുള്ള ശരിയായ പാതയില്‍.
ഒളിംപിക്സ് താരങ്ങളെ വളര്‍ത്തിയെടുക്കുക ലക്ഷ്യമിട്ട് 2005ലാണ് ആര്‍മി സ്പോര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം തുടങ്ങുന്നത്. ആധുനിക പരിശീലന സൗകര്യങ്ങള്‍ക്കൊപ്പം അര്‍പ്പണബോധമുള്ള പരിശീലകരും താരങ്ങളും ഒരുമിച്ചപ്പോള്‍ ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് രാജ്യത്തെ ഒന്നാംനിര കായിക പരിശീലന കേന്ദ്രങ്ങളുടെ പട്ടികയിലേക്കുയര്‍ന്നു സ്ഥാ പനം. റിയോ ഒളിമ്പി ക്സിന് മൂന്നു പേര് യോഗ്യത നേടിയത് പ്രവര്‍ത്തനം ശരിയായ ദിശയിലെന്ന് തെളിയിക്കുന്നുവെന്ന് ഇവിടത്തെ പരിശീലകനും മുന്‍ രാജ്യാന്തര മധ്യദൂര അത്ലറ്റുമായ മലയാളി ഹംസ ചാത്തോളി ചൂണ്ടിക്കാട്ടുന്നു. കുഞ്ഞിമുഹമ്മദ്, ജിന്സണ് ജോണ്സണ്, ആരോഗ്യ രാജീവ് എന്നിവരാണ് റിയൊയിലേക്ക് പോയത്.
മലയാളി പരിശീലകന് മുഹമ്മദ്കുഞ്ഞിക്കാണ് പരിശീലന നേതൃത്വം. ഹംസയ്ക്കു പുറമെ, ഷൈജു, ഇന്ത്യന്‍ ക്യാംപിലെ കോച്ച് സുരേന്ദര്‍ സിങ് എന്നിവരും പരിശീലക സംഘത്തില്‍.
അത്ലറ്റിക്സിലെ എല്ലാ ഇനങ്ങളിലും പരിശീലനമുണ്ട്. റസ്ലിങ്, ബോക്സിങ് അടക്കം ഗെയിംസ് ഇനങ്ങളുമുണ്ട്. ആധുനിക സൗകര്യങ്ങളാണ് ആകര്‍ഷണം. സിന്തറ്റിക് ട്രാക്ക്, ഹൈ ആള്‍ട്ടിറ്റിയൂഡ് ട്രെയിനിങ് സെന്ററര്‍, സ്പോര്‍ട്സ് മെഡിസിന് വിഭാഗമുള്ള ആശുപത്രി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് രീതിയും വ്യത്യസ്തം, അതികഠിനം. വിവിധ ദേശീയ മേളകളില്‍ മികച്ച പ്രകടനം നടത്തുന്ന 12 വയസിന് മുകളിലുള്ളവരെയാണ് തെരഞ്ഞെടുക്കുക. സൗജന്യ വിദ്യാഭ്യാസം ലഭിക്കുമെന്നതും പ്രത്യേകത. മികവനുസരിച്ച് എത്ര നാള് വേണമെങ്കിലും പരിശീലനവും ലഭിക്കും. 18 വയസ് പൂര്‍ത്തിയാവുമ്പോള്‍ സൈന്യത്തില്‍ നിയമനവും ലഭിക്കും. കായിക രംഗത്തെ മികവിന്റെ അടിസ്ഥാനത്തില്‍ റാങ്കിങ്. പ്രകടനം മോശമായാല്‍ സൈന്യത്തിന്റെ വിവിധ റെജിമെന്റുകളിലേക്ക് സ്ഥലം മാറ്റുമെന്നു മാത്രം.
വരാനിരിക്കുന്ന ദേശീയ സ്കൂള്‍ ജൂനിയര്‍ മീറ്റില്‍ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തി പരിശീലനം നല്‍കുന്നതിനാകും ശ്രദ്ധയെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശീലകര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: