ഒറ്റപ്പാലം: സഹകരണരംഗം കൂടുതല്‍ സുതാര്യവും ശക്തവുമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം വി.മുരളീധരന് പറഞ്ഞു.കെ.സുരേന്ദ്രന് നയിക്കുന്ന മേഖലാ യാത്രക്ക് ഒറ്റപ്പാലത്ത് നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ സംരക്ഷിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. കേരളത്തിലെ പലസഹകരണബാങ്കുകളിലും കോടികണക്കിന് രൂപയുടെ കള്ളപ്പണമാണ് കുമിഞ്ഞുകൂടിയിട്ടുള്ളത്. ഇത് കണ്ടെത്തുക തന്നെ വേണം. ഇതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും.കേന്ദ്രത്തിനെതിരെ റിസര്‍വ് ബാങ്കിനുമുന്നില്‍ സമരം നടത്തിയ ഏകസംസ്ഥാനം കേരളമാണ്.സഹകരണബാങ്കുകളെ സംരക്ഷിക്കണമെന്ന ആവശ്യവുമായി നിയമസഭയില്‍ ഇരുമുന്നണികളും ചേര്‍ന്ന് പാസാക്കിയ പ്രമേയം ആര്‍ക്കുവേണ്ടിയാണെന്ന് മുരളീധരന് ചോദിച്ചു.കള്ളപ്പണക്കാരെ സംരക്ഷിക്കുന്നതിനാണ് ഇതെന്ന് പകല്‍പോലെ വ്യക്തം.
ഐഎഎസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കിയിരിക്കുകയാണെന്ന് മുരളീധരന് ചൂണ്ടിക്കാട്ടി.മണ്ഡലം പ്രസിഡന്റ് മണികണ്ഠന് അധ്യക്ഷതവഹിച്ചു. സംസ്ഥാന നേതാക്കളായ എന്‍.ശിവരാജന്,സി.കൃഷ്ണകുമാര്‍,എ.കെ.നസീര്‍,ജിജി ജേക്കബ്,അഡ്വ.ഇ.കൃഷ്ണദാസ് ,ജാഥാക്യാപ്റ്റന് കെ.സുരേന്ദ്രന്,പി.വേണുഗോപാല്‍,ടി.ശങ്കര്‍കുട്ടി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: