മുക്കം: ചെറുപ്പത്തിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹനവും അവര്‍ക്ക് പരിശീലനവും നല്‍കുക എന്ന ലക്ഷ്യത്തോടെ മലയോര മേഖലയില്‍ മുക്കം കേന്ദ്രമായി ഫുട്ബോള്‍ അക്കാദമി നിലവില്‍ വന്നു.
മുക്കത്തുകാരുടെ ചിരകാല അഭിലാ ഷമായിരുന്ന ഫുട്ബോള്‍ അക്കാദമി വെസ്റ്റ് മാമ്പറ്റയിലുള്ള മുക്കംമുനിസിപ്പല് സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുക. പതിനാല് വയസിന് താഴെയുള്ളവര്‍ക്കും 17 വയസിന് താഴെയുള്ളവര്‍ക്കുമായി പ്രത്യേക പരിശീലനം നല്‍കും. കണ്ണൂര്‍ പോളി ടെക്നിക് കായികാധ്യാപകന് മുഹമ്മദ് ഹുസൈന് പരിശീലനത്തിന് നേതൃത്വം നല്‍കും. സ്പോര്‍ട്സിനോട് തല്പരരായ വ്യക്തികളെയും സ്ഥാപനങ്ങളെയും മുന്‍നിര്‍ത്തിയാവും അക്കാദമി പ്രവര്‍ത്തിക്കുക.
വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയോര മേഖലയിലെ ഏറ്റവും വലിയ ഫുട്ബോള്‍ മത്സരങ്ങള്‍ അരങ്ങേറിയ ഗ്രൗണ്ടായിരുന്നു മാമ്പറ്റ മുന്‍സിപ്പല്‍ മിനിസ്റ്റേഡിയം. വര്‍ഷങ്ങളായി ഫുട്ബോള്‍ മത്സരങ്ങളോന്നു ഗ്രൗണ്ടില്‍ നടക്കാറില്ല. പഴയ ഫുട്ബോള്‍ പ്രതാപംഇവിടെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പുകൂടിയാണ് ഫുട്ബോള്‍ അക്കാദമി കൊണ്ട് സംഘാടകര്‍ ഉദേശിക്കുന്നത്. അക്കാദമിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കമ്മറ്റിയോഗത്തില്‍ പ്രിന്‍സ് മാമ്പറ്റ അദ്ധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരിയായി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് എന്‍. ചന്ദ്രനേയും സെക്രട്ടറിയായി കെ.സി. ദീപക് മണാശ്ശേരിയും പ്രസിഡന്റായി സി.ടി. ജിഷ്ണു വെസ്റ്റ്മാമ്പറ്റയെയും ഖജാന്‍ജിയായി ഷണ്‍മുഖനേയും തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: