നാദാപുരം: എന്റെ മകനെ അവര്‍ കൊന്നതാണ്, അവന് ഒരിക്കലും ആത്മഹത്യചെയ്യില്ല. അന്ന് രാവിലെയും എന്നെ മോന് വിളിച്ചിരുന്നു. സുഖമാണെന്ന് പറഞ്ഞതാ, പിന്നെ എങ്ങനെ അവന് ഇതു ചെയ്തു….. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത വളയം പൂവ്വം വയലിലെ ജിഷ്ണുവിന്റെ ‘അമ്മ മഹിജ കുമ്മനം രാജശേഖരന്റെ കൈപിടിച്ച് കരഞ്ഞു കൊണ്ടുപറഞ്ഞു. തിരുവില്വാമല നെഹ്റു ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എന്‍ജിനിയറിംഗ് കോളജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
ഇന്നലെ വൈകുന്നേരം ഏഴുമണിയോടെ ജിഷ്ണുവിന്റെ വീട്ടിലെത്തിയ കുമ്മനം ജിഷ്ണുവിന്റെ പിതാവ് അശോകനുമായും ബന്ധുക്കളുമായും ഏറെനേരം സംസാരിച്ചു .”എന്റെ മകന് പഠനത്തില്‍ മിടുക്കയായിരുന്നു അവന് കോപ്പിയടിച്ചതാണെങ്കില്‍ എന്തുകൊണ്ട് ഈ വിവരം ഞങ്ങളെ അവര്‍ അറിയിച്ചില്ല.
അവര്‍ ഒരു ഫോണ്‍ ചെയ്തിരുന്നെങ്കില്‍ എന്റെ പൊന്നുമോന് ഞങ്ങളെ വിട്ടുപോകില്ലായിരുന്നു . പഠിച്ച് വലിയ എന്‍ജിനീയറായി വേഗം വരുമെന്ന് പറഞ്ഞാണ് മോന് കഴിഞ്ഞ ദിവസം പോയത്…. ജിഷ്ണുവിന്റെ അമ്മയുടെ വാക്കുകള്‍ പാതിയില്‍ മുറിഞ്ഞു. എന്റെ മകന്റെ മരണത്തിന് ഉത്തരവാദിയയായവരെ വെറുതെ വിടരുത് സാറേ….എന്നായിരുന്നു കുമ്മനം രാജശേഖരനോട് ആ അമ്മയുടെ അഭ്യര്‍ത്ഥന. ”
പ്രതികരിക്കാൻ ഇവിടെ എഴുതുക: