വടകര: കേന്ദ്ര സര്‍ക്കാരിന്റെ കള്ളപ്പണ വേട്ടയ്ക്കെതിരെ ഇടതു വലതു മുന്നണികള്‍ സഖ്യമുണ്ടാക്കിയത് സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ കൂടുതല്‍ മേഖലകളിലേക്ക് കടന്നു ചെല്ലുന്നത് തടയിടുന്നതിനുള്ള തന്ത്രത്തിന്റെ ഭാഗമാണെന്ന് ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന് അഭിപ്രായപ്പെട്ടു.
എ.എന്‍. രാധാകൃഷ്ണന് നയിക്കുന്ന മേഖലാ പ്രചരണ യാത്രക്ക് വടകര കോട്ടപ്പറമ്പില്‍ നല്കിയ സ്വീകരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പേരില്‍ പാട്ട്പാടി അധികാരത്തില്‍ മാറിമാറി വന്ന ഇരു മുന്നണികളുടെയും പിടിപ്പുകേടാണ് റേഷന്‍ വിതരണത്തിലെ സ്തംഭനത്തിന് കാരണം. രാഷ്ട്രീയ രംഗത്തെ മാഫിയാ പ്രവര്‍ത്തനങ്ങള്‍ക്ക് വഴിവിട്ട സഹായം നല്കുന്നവര് കള്ളപ്പണ വേട്ടയെ തുടര്‍ന്ന് പ്രതിസന്ധിയിലായത് ഇരു മുന്നണികളെയും വേവലാതിപ്പെടുത്തുകയാണ്. കേരളത്തിലെ മെച്ചപ്പെട്ട സഹരണ മേഖലയെ പൊതുജനങ്ങളുടെ മുമ്പില്‍ സംശയത്തിന്റെ നിഴലിലാക്കിയതില്‍ ഇരു മുന്നണികള്‍ക്കും പങ്കുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വടകരയിലെത്തിച്ചേര്ന്ന പ്രചരണ യാത്രയെ പഴയ ബസ് സ്റ്റാന്റിന്റെ പരിസരത്തു നിന്നും പൊതുസമ്മേളനവേദിയായ കോട്ടപ്പറമ്പിലേക്ക് ആനയിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തില്‍ ബിജെപി വടകര മണ്ഡലം ജനറല്‍ സെക്രട്ടറി അഡ്വ. എം. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ പോഷക സംഘടനാ പ്രതിനിധികള്‍ എ.എന്‍. രാധാകൃഷ്ണനെ ഹാരമണിയിച്ചു. അഡ്വ. വി.പി. ശ്രീപത്മനാഭന്, പി.എം. അശോകന്, ടി. ബാലസോമന്‍, ടി.പി. സുരേഷ്, ശ്രീകല, സി.പി. ചന്ദ്രന്, രഗിലേഷ് അഴിയൂര്‍, തുടങ്ങിയവര്‍ സംസാരിച്ചു. സി. പി. ചന്ദ്രന് സ്വാഗതവും കൗണ്‍സിലര്‍ ശ്യാം രാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: