കൊട്ടാരക്കര: കള്ളപണമുന്നണികള് കേരളത്തെ നശിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് പി.എം.വേലായുധന് പറഞ്ഞു. പെരുംകുളത്ത് ജലസ്വരാജിന്റെ പഞ്ചായത്ത് തല ഉദ്ഘാടനവും ബിജെപി പ്രവര്‍ത്തകര്‍ പുനരുജ്ജീവിപ്പിച്ച പഞ്ചായത്ത് കിണറിന്റെ സമര്‍പ്പണവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
കള്ളപണം സംരക്ഷിക്കാന്‍വേണ്ടി ബദ്ധശത്രുക്കളായ പാര്‍ട്ടികള്‍ തോളോടുതോള്‍ ചേരുന്നു. ധര്‍മ്മത്തിന്റെ പക്ഷത്ത് നിന്നു സാധാരണക്കാരന് വേണ്ടി മോദിയും ബിജെപിയും നടത്തുന്ന നീക്കങ്ങളെ തോല്‍പ്പിക്കാന്‍ കള്ളപണമുന്നണികള് ജനങ്ങളെ തെറ്റദ്ധരിപ്പിക്കുകയാണ്. അധികാരത്തിന്റെ ഇടനാഴിയില്‍ നിന്ന് അകറ്റിനിര്‍ത്തിയ പിന്നാക്കകാരനെ മുന്നിലേക്ക് പിടിച്ചുയര്‍ത്തിയത് ബിജെപി മാത്രമാണന്ന യാഥാര്‍ത്ഥ്യം ഭാരതത്തിലെ പട്ടികജാതിസമൂഹം തിരിച്ചറിഞ്ഞുകഴിഞ്ഞു. ചായ കച്ചവടക്കാരന്റെ പ്രധാനമന്ത്രിയായത് ഇടതിനും വലതിനും ദഹിക്കുന്നില്ല. ഭൂമി കുലുക്കി പക്ഷിയുടെ സ്വഭാവമാണ് സിപിഎമ്മിന്. ഒമ്പതുപേരാണ് സഭയിലിരുന്ന് തങ്ങളാണ് വലുതെന്ന് അവകാശപ്പെടുന്നത്. പിണറായി ഭരണത്തില്‍ ബിജെപിക്കാരനും കോണ്‍ഗ്രസുകാരനും മാത്രമല്ല സിപിഐക്കാരനും ഇപ്പോള്‍ ജീവനക്കാര്‍ക്കും രക്ഷയില്ലെന്നാണ് സമീകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. പോലീസും കോടതിയും എല്ലാം തങ്ങളാണന്നാണ് ഇവരുടെ പക്ഷം. ചോദ്യം ചെയ്യുന്നവരെ കൊലക്കത്തിക്കിരയാക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ബിജെപിയിലേക്ക് പുതുതായി എത്തിയ 40 കുടുംബങ്ങള്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. മണ്ഡലം സെക്രട്ടറി കെ.വി. സന്തോഷ്ബാബു അധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറിമാരായ ആയൂര്‍ മുരളി, വയയ്ക്കല്‍ സോമന്, മണ്ഡലം പ്രസിഡന്റ് സി.വിജയകുമാര്‍, അജിത്ത് ചാലൂക്കോണം, ചന്ദ്രിക, കുളക്കട പഞ്ചായത്ത് സമിതി പ്രസിഡന്റ് വിനോദ്, നേതാക്കളായ രഞ്ജിത്ത്, ലെനിന്, ദിലീപ് കുമാര്‍, മുരളീധരന്‍പിള്ള, ജയകുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: