പാലക്കാട്: ജിഷ്ണുവിന്റെ മരണത്തിനിടയാക്കിയ അധ്യാപകരെയും ജീവനക്കാരെയും പുറത്താക്കുക,സ്വാശ്രയ മാനേജ്മെന്റുകളെ കയറൂരിവിടുന്ന സര്‍ക്കാര്‍ സമീപനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വാശ്രയമാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റും നെഹ്റു ഗ്രൂപ്പ് ചെയര്‍മാനുമായ കൃഷ്ണദാസിന്റെ വാണിയംകുളത്തെ വസതിയിലേക്ക് എബിവിപി മാര്‍ച്ച് നടത്തി.
മാര്‍ച്ച് പോലീസ് തടഞ്ഞു.തുടര്‍ന്ന് റോഡ് ഉപരോധിച്ച എബിവിപി പ്രവര്‍ത്തകരെ പോലീസ് അകാരണമായി മര്‍ദ്ദിക്കുകയും പ്രതിഷേധത്തിന് നേതൃത്വം നല്കിയ ജില്ലാ ജോയിന്റ് കണ്‍വീനര്‍ എം.എം.ഷാജി, ദേശീയ നിര്‍വാഹക സമിതി അംഗം കെ.വി വരുണ്‍ പ്രസാദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപു നാരായണന്, ടി.പി അഖില്‍ എന്നിവരെ അറസ്റ്റു ചെയ്യുകയും ചെയ്തു. പോലീസിന്റെ അക്രമത്തില്‍ മൂന്നു എബിവിപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
ഇന്ന് ജില്ലയില്‍ പ്രതിഷേധ ദിനം ആചരിക്കുമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ദീപു നാരായണന് അറിയിച്ചു. ഇതിനിടെ നെഹ്റു കോളേജിന്റെ ഒരു ബസ് മണ്ണാര്‍ക്കാട് പയ്യനടത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘം തല്ലിതകര്‍ത്തു. ബസ് സാധാരണയായി ഈ പ്രദേശത്താണ് നിര്‍ത്താറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു.രാവിലെ 11 മണിയോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: