കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ വീയൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം അനുഭവിക്കുന്ന സിപിഎമ്മുകാര്‍ക്ക് പരോള്‍ നിഷേധിച്ചതിനെതിരെ സിപിഎം. പരോള്‍ അനുവദിച്ചാല്‍ സുരക്ഷാ ഭീഷണിയുണ്ടാകുമെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ ഉപദേശക സമിതി പരോള്‍ നിഷേധിച്ചത്.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് ടിപിയെ വെട്ടിക്കൊന്നതും പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ചതും. പ്രതികള്‍ ജയിലിനകത്ത് ആര്‍ഭാട ജീവിതം നയിക്കുന്നതും സ്മാര്‍ട്ട് ഫോണില്‍ സെല്‍ഫിയെടുത്ത് ഫെയ്സ് ബുക്കിലിട്ടതും വിവാദമായിരുന്നു. പിണറായി അധികാരത്തില്‍ വന്നതോടെ പ്രതികള്‍ക്ക് വഴിവിട്ട സഹായം നല്‍കാനുള്ള ശ്രമമാണ്. ഉപദേശക സമിതിയുടെ തീരുമാനം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി ജയരാജന് ഫെയ്സ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നു.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പരോള്‍ ലഭിക്കില്ലെങ്കില്‍ പ്രതികളെ കണ്ണൂര്‍ ജയിലിലേക്ക് മാറ്റി ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഇവരെ പുറത്തിറക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്. സിപിഎമ്മിന്റെ തിട്ടൂരത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന എസ്പി കണ്ണൂരില്‍ ചാര്‍ജ്ജ് എടുത്തതോടെ തങ്ങളുടെ പദ്ധതികള്‍ എളുപ്പത്തില്‍ നടത്താന്‍ സാധിക്കുമെന്നാണ് സിപിഎം നേതൃത്വം കണക്ക് കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: